എന്റെ ദേശത്തെ ശ്രീരാമന് ഒരു “ആൽഭം“ പണീയണം എന്നൊരു മോഹമായി ശ്ശി കാലായി നടക്കുണു. അതു തരായില്ല്യെങ്കിലും ഒരു പാട്ടെങ്കിലും ചിട്ടപ്പെടുത്തി പാടാൻ തരപ്പെട്ടു.
പാട്ട് എഴുതി തന്ന ചെറിയനാടന് (നിശികാന്ത്) ഒരായിരം നന്ദി. (മാഷ്ടെ കാര്യം ശ്രീരാമൻ ഏറ്റൂന്ന്.)
വെള്ളറക്കാടാളും തേവരേ അടിയന്റെ
ഉള്ളിൽ നിന്നൂറിയ ഗാനം
പൊള്ളുമെന്നാത്മാവിൻ പൊള്ളയാം വീണയിൽ
തുള്ളിത്തുളുമ്പുന്ന ഗാനം, എന്നും
തുള്ളിത്തുളുമ്പുന്ന ഗാനം…
ഒരുകുടം പാലുമായ് അഭിഷേകത്തിനു
തിരുമുന്നിൽ വന്നു നിൽക്കുമ്പോൾ
ഉദയാർക്ക കലചൂടും വദനാരവിന്ദത്തിൽ
കണ്ടു നിൻ കാരുണ്യഭാവം, ഭക്ത-
കോടികൾ തേടും വസന്തം.
ചുറ്റുവിളക്കിലെ പൊൽതിരിയായ് ജന്മം
കത്തിയെരിഞ്ഞു നിൽക്കുമ്പോൾ
പലയുഗം കേട്ടാലും മതിയായിടാത്ത നിൻ
നാമങ്ങളാൽ നെയ്പ്രസാദം, രാമാ
നീ തന്നെയെൻ മോക്ഷമാർഗ്ഗം.
Devotional - Sreeraman | Upload Music
അരികിൽ നീ ഇല്ലയെന്ന സത്യത്തിനെ...
ഈയ്യിടെ കേട്ടതിൽ വച്ചേറ്റവും ഇഷ്ടപ്പെട്ട, തിരക്കഥ എന്ന ചിത്രത്തിൽ മധു ബാലകൃഷ്ണൻ ആലപിച്ച “ശരത്ത്യ“ൻ സംഗീതം ബഹുവ്രീഹീകരിച്ചത്. ഗാന രചന റഫീക് അഹമ്മദ്.![]()
Arikil nee illayenna sathyathine | Upload Music
അരികിൽ നീ ഇല്ലയെന്ന സത്യത്തിനെ അറിയുവാനായതില്ലെനിക്കിപ്പോഴും
അതിനു മണ്ണിൽ ചിരിക്കാതിരിക്കണം ഇനിയൊരിക്കലും പിച്ചകപൂവുകൾ.
ജനലഴികളിൽ പുലരിതൻ പൊൻ വിരൽ പതിയെ വന്നു തൊടാതിരിക്കണം.
ഒരു നിശബ്ദമാം സമ്മതമെന്നപോൽ പുഴയിലോളം തുടിക്കാതിരിക്കണം
പുതുമഴപ്പെയ്ത്തിലാർദ്രമാം മണ്ണിന്റെ നറുമണം വീണ്ടും പുണരാതിരിക്കണം
അരികിൽ നീ ഇല്ലയെന്ന സത്യത്തിനെ അറിയുവാനായതില്ലെനിക്കിപ്പോഴും
ചിറകടിച്ചുവന്നമ്പലപ്രാവുകൾ കുറുകി സന്ധ്യയെ മീട്ടാതിരിക്കണം
ചെവിയിലെന്തോ മൊഴിഞ്ഞപോൽ കാറ്റിന്റെ കുസൃതിവീണ്ടും കിലുങ്ങാതിരിക്കണം
തെളിവെളിച്ചത്തിൻ ഉടലിൽ നിന്നിത്തിരി വഴുതിമാറണം നിഴലിനെ വിട്ടിനി
അതു വരേക്കും അറിയുന്നതെങ്ങിനെ..അരികിൽ നീ ഇല്ലയെന്ന സത്യത്തിനെ.
എന്നും ഇഷ്ടമുള്ള എത്ര കേട്ടാലും മതിവരാത്ത എന്റെ നന്ദിനിക്കുട്ടിക്ക് എന്ന ചിത്രത്തിലെ O.N.V രചിച്ച മറ്റൊരു രവീന്ദ്ര-ദാസ സംഗീതം.
വിട തരൂ... ഇന്നീ സായം സന്ധ്യയിൽ...
എന്റെ നന്ദിനിക്കുട്ടിക്ക് എന്ന ചിത്രത്തിലേതാണ് ഈ പാട്ടെന്നാണ് വിശ്വാസം.
പാടിയത് വല്ലാണ്ട് മോശമായിയെങ്കിൽ ക്ഷമ.
വിശദവിവരങ്ങൾ ഇവിടെ![]()
Vida Tharoo.. | Upload Music
ഇന്നുവരെ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള പാട്ടുകൾ ഏതാണെന്ന് ചോദിച്ചാൽ സംശയമില്ല്യാതെ പറയാൻ പറ്റുന്ന പാട്ടുകളാണ് വസന്തഗീതങ്ങൾ .എന്നും പുതുമ തോന്നിക്കാറുള്ള എന്തൊക്കെയോ പ്രത്യേകതകൾ ഉള്ള എത്ര കേട്ടാലും മടൂക്കാത്ത പഴയ പല ഓർമ്മകളുമായി ബന്ധപ്പെട്ടുകിടക്കുന്ന പാട്ടുകൾ.
വലംപിരി ശംഖിൽ തുളസീ തീർത്ഥം എന്ന ക്ലാസ്സിക് വസന്തഗീതം ബഹുവ്രീഹീകരിക്കാൻ ഒരു ശ്രമം. കരോക്കനെ കിട്ടാത്തതുകൊണ്ട് വേറൊരു മ്രിദംഗൻ കഷ്ണം ലൂപ്പാക്കി പക്കമേളമാക്കി.
പോസ്റ്റാൻ മാത്രമൊന്നും ഭംഗിയായിട്ടില്ല്യ ; പോരായ്മകൾ അനവധി. ബ്ലോഗ് ചിതലുപിടിച്ചു പോകേണ്ടല്ലോ എന്നു കരുതി കുറെ നാളുകൾക്കു ശേഷം ഒരു ശബ്ദമലിനീകരണം.
ലിറികസ് ഇവിടെ.
ഡൗൺലോഡാൻ ഇവിടെ![]()
Valampiri samghil thulasee theerthham - Vasantha geethangal | Upload Music
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്കൂ.
പ്രഥമ മലയാള ബ്ലോഗ്-സംഗീതപ്രഥമൻ
ഭാവയാമി രഘുരാമം.. സ്വാതി തിരുന്നാൾ കൃതി.
രാഗം : രാഗമാലിക
താളം : രൂപകം
ആലാപനം : ശാന്തി. ( ന്റെ അനിയത്തി )
കൃതിയെക്കുറിച്ച് ശ്രീ.എതിരൻ മാഷ് എഴുതിയ ലേഖനം “ഇതാ രാമനെ ഞാന്‍ മനസ്സില്‍ കാണുന്നു, ഭവ്യസുഗുണങ്ങളുടെ പൂന്തോട്ടമായി” (ഭാവയാമി രഘുരാമം ഭവ്യസുഗുണാരാമം)... തീർച്ചയായും വായിക്കുമല്ലോ.
കീർത്തനം ഇവിടെനിന്നും ഡൗൺലോഡാം
തേനും വയമ്പും പെരുമഴക്കാലവും
Posted by ബഹുവ്രീഹി in മലയാളം, മലയാളം കരോക്കന്മാര്, യേശുദാസ്, രവീന്ദ്രസംഗീതം
പെരുമഴക്കാലം എന്ന ചിത്രത്തിലെ ചെന്താർമിഴി എന്ന ഗാനം ശ്രീകാന്ത് പാടിയത്
Chenthaarmizhee - ചെന്താർമിഴീ...( പെരുമഴക്കാലം ) Upload Music![]()
തേനും വയമ്പും എന്ന സിനിമയിലെ രണ്ടു ഗാനങ്ങൾ ബഹുവ്രീഹീകരിക്കപ്പെട്ടത് താഴെ.
ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാ ഗാനം ഞാൻ
Otakkambi naadam maathram - ഒറ്റക്കമ്പി നാദം മാത്രം | Upload Music![]()
തേനും വയമ്പും നാവിൽ തൂവും വാനമ്പാടി
Thenum vayampum Upload Music![]()
സാഹിത്യം ഇവിടെ വായിക്കാം
ചെന്താർമിഴി
ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാ ഗാനം ഞാൻ
തേനും വയമ്പും നാവിൽ തൂവും വാനമ്പാടി
വരികൾക്ക് കടപ്പാട് : www.malayalamsongslyrics.com
എത്രയും പ്രിയപ്പെട്ട മറ്റൊരു ഗാനം.
ലയം... സാന്ദ്രലയം..
(ഫ്ലാഷ്ബാക്ക്..പണ്ടെഴുതിയ അതേ പശ്ചാത്തലം. വായിക്ക്യണ്ടായില്ല്യ വ്വ്വോ? പോട്ടെ. സാഹചര്യം മാറ്റി ഒന്നും കൂടിയെഴുതാം.)
ചരിത്രപ്രസിദ്ധമായ ശ്രീരാമന്റെ അമ്പലം.അമ്പലത്തിനു കിഴക്ക് വിശാലമായ അമ്പലക്കുളം. അമ്പലക്കുളത്തിനു കിഴക്ക് വിശാലമായി കാടുപിടിച്ചുകിടക്കുന്ന പാമ്പിന്‍ കാവ്. അതിനപ്പുറം കണ്ണെത്താദൂരം നെല്‍പ്പാടം. അമ്പലത്തിനു വടക്ക് മതില്‍ക്കെട്ടിനകത്തുതന്നെ വിശാലമായ ഊട്ടുപുര.ഊട്ടുപുരയ്ക്കു കിഴക്ക് പൂമുഖം കഴിഞ്ഞാല്‍ പത്തായപ്പുര. ഊട്ടുപുരയുടെ മതില്‍ക്കെട്ടിനു ചേര്‍ന്നുള്ള ഇടവഴിക്കപ്പുറം വിശാലമായ തറവാട്.
വരാന്തയിലിരുന്നാല്‍ ചുറ്റുവട്ടമൊക്കെ ഭംഗിയായി കാണാം. കുംഭം മീനമാസക്കാലത്ത് വെയിലിന്റെ പ്രഭയില്‍ അമ്പലം അങ്ങനെ വെട്ടിത്തിളങ്ങി നില്‍ക്കും. മുകളിലെ നീലാകാശം കണ്ടാല്‍ സന്തോഷം സഹിക്കില്ല്യ. കിഴക്ക് പാടത്തുനിന്നൊരു കാറ്റുംകൂടി വന്നാല്‍ പിന്നെ പറയ്യ്യേം വേണ്ട. ഇപ്പോഴിതാലോചിച്ചാല്‍ സങ്കടവും സഹിക്കില്ല്യ.
വേണ്ടപ്പെട്ടൊരാള്‍ വെക്കേഷനു വരുമല്ലോ എന്ന സന്തോഷത്തില്‍ അമ്പലമുകളിലെ നീലാകാശവും നോക്കി മനോരാജ്യവും കണ്ടിരിക്കുമ്പോഴാവും പത്തായപ്പുരയില്‍ നിന്ന് തിരുമേനിയുടെ റേഡിയോയിൽ നിന്ന് ഇഷ്ടഗാനം, ദേവദുന്ദുഭീ സാന്ദ്രലയം ഒഴുകിവരുന്നത്.
എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിൽ ശ്രീ യേശുദാസ് മധുരമധുരമായി ആലപിച്ച “ദേവദുന്ദുഭീ സാന്ദ്രലയം“ എന്ന ഗാനം ബഹുവ്രീഹീ‘കരികപ്പെട്ട‘ നിലയിൽ.
ഗാനരചന : കൈതപ്രം , സംഗീതം : ജെറി അമൽ ദേവ്.
പാട്ടിന്റെ സാഹിത്യത്തിനും വിശദാംശങ്ങൾക്കും ഇവിടെ ഒരു കുത്തു കൊടുക്കു
ബ്ലോകാശവാണി. ചലചിത്രഗാനങ്ങൾ
വാരണമായിരം എന്ന തമിഴ് ചിത്രത്തിലെ നെഞ്ചുക്കുൾ പെയ്തിടും മാമഴൈ എന്ന ഗാനം.
പാടുന്നത് ശ്രീകാന്ത്.
ഇനി “ശ്ശീകാ മാമൻ” പാടിയത് കേട്ടു കേട്ട് അനന്തിരവൾ പാടാൻ ശ്രമിച്ചത് താഴെ.പാട്ടിലെ വരികൾക്കും വാക്കുകൾക്കും മലയാള തമിഴ് ഭാഷകളിൽ ഇപ്പോൾ നിലവിലുള്ളതോ ഉണ്ടായിരുന്നതോ ആയ ഏതെങ്കിലും പദങ്ങളോട് സാമ്യം തോന്നിയാൽ തികച്ചും യാദൃച്ഛികം.
വാരണമായിരം കോതപ്പാട്ട് : പാടിയത് അമ്മു.
(Original Singer : Hariharan | Music : Haris Jayaraj | )
ഒരു പഴയകാല ഇഷ്ടഗാനം പാടാനൊരു ശ്രമം.
ചീനവല എന്ന സിനിമയിൽ ശ്രീ യേശുദാസ് പാടിയ “തളിർവലയോ.. താമരവലയോ..താലിപ്പൊൻ വലയോ” എന്ന ഗാനം.
സംഗീതം എ.കെ.അർജ്ജുൻ
ഗാനരചന : വയലാർ
തളിർ വലയോ താമര വലയോ
താലിപ്പൊൻ വലയോ
നിൻ ശ്രിംഗാര ചിപ്പിയിൽ വീണത്
സ്വപ്നവലയോ പുഷ്പവലയോ
വേമ്പനാട്ടു കായൽക്കരയിൽ
വെയിൽ പിറാവു ചിറകുണക്കും ചീനവലയ്ക്കരികിൽ
അരികിൽ അരികിൽ ചീനവലയ്ക്കരികിൽ
ആടിവാ അണിഞ്ഞുവാ
പെണ്ണാളെ നാളെ ആരിയം കാവിൽ നമ്മുടെ താലികെട്ട്
ആയിരം പൂപ്പാലികയിലെ സിന്ദൂരം ചൂടിവരാം
പോയി വരാം പോയി വരാം
തളിർ വലയോ താമര വലയോ
താലിപ്പൊൻ വലയോ
വെള്ളി പൂക്കും ആറ്റും കടവിൽ
വിളക്കുമാടം കണ്ണെറിയും പൂന്തോണിപ്പടവിൽ
പടവിൽ പടവിൽ പൂന്തോണിപ്പടവിൽ
പാടിവാ പറന്നുവാ
പെണ്ണാളെ നാളെ പാതിരാ മണലിൽ നമ്മുടെ ആദ്യരാത്രി
ആയിരം രാവുകൾ തേടിയ രോമാഞ്ചം ചൂടിവരാം
പോയി വരാം പോയി വരാം
തളിർ വലയോ താമര വലയോ
താലിപ്പൊൻ വലയോ
നിൻ ശ്രിംഗാര ചിപ്പിയിൽ വീണത്
സ്വപ്നവലയോ പുഷ്പവലയോ
ബൂലോകത്തിനു മുഴുവൻ സർവ്വ ഐശ്വര്യങ്ങളും നിറഞ്ഞ പുതുവത്സരാശംസകൾ...
വർഷാരംഭമായി ഒരു ഭക്തിഗാനം. ചന്ദ്രകാന്തം എഴുതി , ശ്രീകാന്ത് പാടിയത്. സംഗീതവും ഇൻസ്റ്റ്രുമണ്ടനും ഞാൻ.
ആകാശനീലത്തിലലിയുന്നു ദേവന്റെ-
യാകാരമോലുന്ന രാഗഭംഗീ..
രാധയ്ക്കു മനതാരിലുണരുന്നതവിടുത്തെ
വനമാല ചൂടുന്ന രൂപഭംഗീ..
വൃന്ദാവനത്തിനെ ചന്ദനം ചാർത്തിച്ച
പുഞ്ചിരിപ്പാൽനിലാച്ചന്തവും നീ..
ഗന്ധർവ്വ വീണകൾ പഞ്ചമം മൂളുന്ന
സ്വർലോക സർവ്വസ്വമാകുന്നു നീ..
(ആകാശനീലത്തിൽ...)
മായകൾ പൂക്കുന്നൊരീലോക വാടിയിൽ
നേർവഴി കാട്ടുന്ന ദീപവും നീ...
ഈരേഴു ലോകങ്ങളെന്നും ഭജിയ്ക്കുന്ന
പാലാഴിവാസാ..പരംപൊരുൾ നീ
(ആകാശനീലത്തിൽ...)
ശ്രീ ശിവപ്രസാദിന്റെ “ഒരു മിഴിയുള്ളില്‍ തുറന്നേയിരിക്കുന്നു“ എന്ന ഗാനം. ( ഗാനശാഖിയിൽ പോസ്റ്റ് ചെയ്തിരുന്നത് )
Oru mizhiyullil... | Upload Music
ഒരു മിഴിയുള്ളില്‍ തുറന്നേയിരിക്കുന്നു
ഓര്‍മ്മകള്‍ക്കൊരു തിരിയെന്നപോലെ,
ഒരു കിളിയുള്ളില്‍ കവിതകള്‍ മൂളുന്നു
ഓമനിക്കാനൊരു കിനാവു പോലെ.
(ഒരു മിഴിയുള്ളില്‍)
കുങ്കുമവാനത്തെ പഞ്ചമിത്തിങ്കളായ്
കരളില്‍ നീ കുട്ടിരുന്നെത്രകാലം?
ചന്ദനം ചാലിച്ച സാന്ധ്യസമീരനില്‍
അരികില്‍ നീ ചേര്‍ന്നിരുന്നെത്ര നേരം?
പച്ചിലക്കുമ്പിളില്‍ പാല്‍നിലാവോലുന്ന
പിച്ചകമാലയായ് നിന്‍ പ്രണയം.
(ഒരു മിഴിയുള്ളില്‍)
നക്ഷത്രജാലമായ് നാദഹിന്ദോളങ്ങള്‍
നിന്‍ മണിവീണയില്‍ തുളുമ്പുമ്പോള്‍
മറവികളില്ലാത്ത മനസ്സിന്റെ നോവുകള്‍
മൊഴിയുവാനാവാതെ പിടയുന്നു ഞാന്‍.
സ്വപ്നതീരങ്ങളില്‍ തിരികെവരാനെന്റെ
കടവത്ത് ഞാനിന്നും കാത്തിരിപ്പൂ.
ബൂലോക കൂട്ടുകാരുടെയും അവരുടെ മക്കൾ-കുഞ്ഞുകൂട്ടുകാരുടെയും തന്തോയത്തിന് ,
പാമരന്റെ ഭാവനക്ക് , ബഹുവ്രീഹിയും , പുള്ളിയും ഈണവും വാദ്യവും സമ്മിശ്രം ചേർത്ത് , ശ്രീകാന്തിന്റെ ശബ്ദത്തിലുള്ളൊരു കൂട്ടുപായസം.
തന്തോയം ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം
മാനത്തെല്ലാം വിത്തുവിതച്ചതു
മഞ്ഞപ്പൂക്കണിയായപ്പോള്‍
മാടത്തീന്നതു കൊയ്യാനെത്തിയ
ചെറുമിപ്പെണ്ണിനു തന്തോയം
അന്തിപ്പഷ്ണി കിടന്നുകിടന്നു
മെല്ലിമെലിഞ്ഞ പെലക്കള്ളീ
മോറിയ ചെമ്പിന്‍പിഞ്ഞാണം പോല്‍
മോറു് വിടര്‍ത്തണ കണ്ടില്ലേ"
മാനമിരുട്ടി വെളുത്താലവളെ
കാണാനെത്തുമൊരാണാള്
നാണംകൊണ്ടവളമ്മാടത്തി-
ന്നുള്ളിലൊളിക്കുമിട്ട്വോളം
തിരഞ്ഞുതിരഞ്ഞു മടുത്തിട്ടവൻ
തിരിച്ചു പോകും പടിഞ്ഞാട്ട്
കത്തിത്തീര്‍ന്ന കരിന്തിരിപോലവള്‍
കരഞ്ഞുതീര്‍ക്കും രാവാകെ
രാവിലൊഴുക്കിയ കണ്ണീരെല്ലാം
മണ്ണില്‍ മഞ്ഞായ് പെയ്യുമ്പോള്‍
കണ്ണുതുറന്നവനൊന്നു ചിരിക്കും
കണ്ണുതുടയ്ക്കാനോടിവരും
മാനത്തെല്ലാം വിത്തുവിതച്ചതു
മഞ്ഞപ്പൂക്കണിയായപ്പോള്‍
മാടത്തീന്നതു കൊയ്യാനെത്തിയ
ചെറുമിപ്പെണ്ണിനു തന്തോയം
"മറന്നതെന്തേ...!?"
Posted by ബഹുവ്രീഹി in അനിയത്തി സംഗീതം, അഭിലാഷങ്ങൾ, കിരൺസ്, ഗസൽ, മറന്നതെന്തേ, മലയാളം
"മറന്നതെന്തേ...!?"
ഗാനരചന : രമ്യ. ( അഭിലാഷങ്ങളുടെ ബന്ധു)
സംഗീതം & ഓർകെസ്റ്റ്രേഷൻ : ബഹുവ്രീഹി
ആലാപനം : അനിയത്തി.![]()
Oru vaakku mindi nee | Upload Music
കരോക്കെ ഇവിടെനിന്നും
അനിയത്തി വേർഷൻ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം.
ഭാരതത്തിൽ രചിക്കപ്പെട്ട് സിംഹപുരിയിൽ ചിട്ടപ്പെടുത്തിയത് ഖത്തറിൽ ഇരുന്നു പാടിയാൽ എങ്ങനെയിരിക്കും എന്ന് കിരൻസിന്റെ മധുരമധുരമാം ശബ്ദത്തിലെ മെയിൽ വേർഷനിൽ ഇവിടെ കേൾക്കാം.
ഒരുവാക്കുമിണ്ടി നീ മറുവാക്ക് കേള്‍ക്കാതെ
എത്രയോ കാതം നടന്നതെന്തേ..?
പിറകെ നടന്നൊരെന്‍ കാലുകള്‍ തളരുമ്പോള്‍
ഒരു നോക്കു പോലും മറന്നതെന്തേ...?
( ഒരുവാക്കുമിണ്ടി നീ )
ആയിരം പൂവുകള്‍ വാസന്തം തീര്‍ക്കുമ്പോള്‍
ഒരുകാട്ടുപൂവിനെ മറന്നതെന്തേ..
യാദവമുരളിക നിന്നില്‍ പാടുമ്പോള്‍
യദുകുലരാധയെ മറന്നതെന്തേ...
എരിയുന്നതീയില്‍ ഉരുകുന്നുവെങ്കിലും
ഒരു ഭൂമികന്യയെ മറന്നതെന്തേ..
( ഒരുവാക്കുമിണ്ടി നീ )
ശിലയായ് കാലം കനക്കുന്ന വേളയില്‍
ഒരു സ്പര്‍ശ്ശനം നീ മറന്നതെന്തേ...
നിന്നങ്കുലീയങ്ങളണിയാതൊരെന്നിലെ
പ്രേയസിയേയും മറന്നതെന്തേ...
എങ്കിലും എന്തിനോ എന്നുമെന്‍ നിനവുകള്‍
നിന്നെപ്പിരിയാന്‍ മറന്നതെന്തേ?
ഒരു വാക്കുമിണ്ടി നീ മറുവാക്കുകേള്‍ക്കാതെ
എത്രയോ കാതം നടന്നതെന്തേ..?
ഫ്ലാഷ് ന്യൂസ്....
“ഗൗരീ മനോഹരി“*** പീഢനക്കേസിലെ മുഖ്യ പ്രതികളായ അഭിലാഷ് (47) , കിരൺസ് (25) , ബഹുവ്രീഹി (26 ) എന്നീവരെ ഊണേശ്വരം എസ്സൈ പിടികൂടി കാരിക്കേച്ചറിലാക്കിയത് താഴെ.
***( പാട്ടിന്റെ രാഗം ഗൗരീ മനോഹരി യാണെന്ന് ഒരു ഊഹം. അറിവുള്ളവർ പറഞ്ഞു തരുമല്ലോ )
പാട്ടിന്റെ പിറവിയെപ്പറ്റി ലേശം സാഹിത്യമെഴുതിയില്ല്യെങ്കിൽ ശരിയാവില്ല്യ.
പാമരൻ മാഷ് യുഗങ്ങൾക്കു മുൻപ് അയച്ചുതന്നിരുന്ന പാട്ടുകൾക്ക് ചെറിയൊരു ഈണമിട്ട് പുള്ളിയുടെ ബീറ്റ്സ്നു വേണ്ടി കാത്തിരിക്കുന്ന കാലഘട്ടത്തിലെ ഒരു നട്ടുച്ചക്കാണ്, നാട്ടിലേക്ക് തിരിച്ചു പൂവ്വ്വാണെന്നൊക്കെ പറഞ്ഞു രണ്ടുമാസമായി മുങ്ങിയ ദുഷ്ടൻ അഭിലാഷൻ ജീറ്റാക്കിൽ കൂയ് വിളിക്കുന്നത്.
എന്നിട്ടെന്താന്നോ?
എന്റെ ബ്ലോഗിലെ പാട്ടുകളായ പാട്ടുകളേയും സംഗീതസംവിധാനത്തെയും പറ്റി ഘോരഘോരം പ്രശംസിച്ചു. ഇന്നതേ പറഞ്ഞുള്ളൂ എന്നില്ല്യ.നാലു ദിവസമായി എന്റെ ബ്ലോഗിലെ പാട്ടേ കേൽക്കാറുള്ളൂത്രെ.ഞാൻ റേഡിയോ ലൊക്കെ പാഡണ്ട ആളാണെന്നു വരെ പറഞ്ഞു. ജാതകദോഷം കൊണ്ടാണ് എങ്ങും എത്താതെപോയതെന്നൊക്കെ പറഞ്ഞപ്പോൾ,(കിരൺസിനോടും ഏതാണ്ട് ഇതൊക്കെ തന്നെയാണ് പറഞ്ഞതത്രെ. ദുഷ്ടൻ, കിരൻസ് നോടുള്ള ചാറ്റ് സേവ് ചെയ്തു വെച്ച് കിരൺസ് എന്ന പേരു മാത്രം ബഹുവ്രീഹി എന്ന് റീപ്ലേയ്സ് ചേയ്ത് കോപ്പി പേസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് പിന്നീട് മനസ്സിലായത് ) ഞാൻ പാവല്ലെ? വീണു പോയി. അഹങ്കാരം കൊണ്ടെന്റെ കണ്ണു നിറഞ്ഞു.
“വത്സാ നിന്നിൽ നാം പ്രസാദിച്ചിരിക്കുന്നു ; എന്തു വരമാണ് നിനക്ക് വേണ്ടത്.“
അപ്പൊ ചുള്ളൻ പറയ്യ്യാ
“എനിക്കൊരു പാട്ടിന് റ്റ്യൂൺ ഇട്ട് തരണം.വരികൾ അയച്ചു തരാം കിരൺസിനെക്കൊണ്ട് പാടിക്കണം.കഴിയുമെങ്കിൽ അനിയത്തിയെക്കൊണ്ടും.“
“ആഹ അത്രെയുള്ളൂ. ഇതിനാണോ ഇത്രയൊക്കെ പറഞ്ഞത്?“
(എനിക്ക് രോമാഞ്ച് ആയാ. ചിലരെങ്കിലും എന്നെ ഒരു സംഗീ-സംവ്യായനായി കാണുന്നുണ്ടല്ലോ, സന്തോഷായി; തൃപ്ത്യായി )
“നമുക്ക് ഒത്തുതീർപ്പാക്കാം. അടുത്ത ഓണത്തിന് പോസ്റ്റാം എന്ത?“
“ഓണത്തിനോ? എനിക്കിത് നാളെ വേണം!!“
അന്നു തുടങ്ങിയതാണ് തല തിന്നാൻ. കിരൻസ് സഹി കെട്ട് തൊപ്പിയിട്ടു. കണ്ടില്ല്യെ?
പാട്ടു വൈകിയപ്പോ എന്താ ചെയ്തേന്നറിയ്യ്യോ ? എന്നെ വ്യക്തിഹത്യ ചെയ്തു. സജ്ജീവ് ഭായിയുടേ ബ്ലോഗ്രാഫിക് നോവലിന്റെ ആദ്യ എപ്പിസോഡിൽ എന്നെ വരച്ചതിന് ദുഷ്ടൻ എന്താണ് പറഞ്ഞതെന്നു നോക്കു.
അഭിലാഷങ്ങള്‍ said...
ങും! :)
ആക്ച്വലീ, പരേതാത്മാക്കള്‍ സ്ലോമോഷനിലാണു പരലോകത്തിലേക്ക് പോകുക എന്നാണു വെപ്പ്! സിനിമകളിലൊക്കെ കണ്ടിട്ടില്ലേ? :) ബട്ട്, ഈ അമ്മൂമ്മ ഷുവറായിട്ട് 11.2 Km/s എസ്‌കേപ്പ് വെലോസിറ്റിയില്‍ ഭൂമിവിട്ടിരിക്കും.. ആ ബഹൂന്റെ സ..പാ..സാ.. പോഡ്കാസ്‌റ്റ്..!!
പോണ പോക്കില്‍ അമ്മൂമ്മയുടെ പ്രാക്കും കിട്ടീട്ട്ണ്ടാകും:
“ചത്താലും ഇവന്‍ സ്വൌര്യം തരൂല്ല..^*&%^%$“
അല്ല സജീവേട്ടാ, ഇങ്ങേര് ഇതെന്താ പുരാണനാടകങ്ങളിലെ ‘വില്ലുകുലക്കുന്ന’ സീന്‍ അഭിനയിച്ചിട്ട് വരുന്ന വഴിയാണോ? ആ ഗിറ്റാറിന്റെ മേല്‍ കാണിക്കുന്ന പരാക്രമം കണ്ട് ചോദിച്ചുപോയതാ..
(ഓഫ്: ::: VM :::, അത് ഗിറ്റാറാണല്ലേ? ബഹു പറഞ്ഞത് നടക്കുന്നത് “അതാണു വയലിന്‍..! അത് വാങ്ങുമ്പോ അതിന്റെ മേല്‍ ചുമ്മ ഉരക്കാനുള്ള വടി ഫ്രീയായിട്ട് കിട്ടും.. സജീവേട്ടന്‍ അത് വരക്കാന്‍ മറന്നുപോയി..!“ എന്നൊക്കെയാണല്ലോ...)
:)
നേരത്തെ അഭിലാഷിനെപ്പറ്റി എഴുതിയതൊക്കെ തമാശയാണ് , ച്ചാൽ ഞാൻ ‘തെമാസെക്ക്’ എഴുതിയതാണ് .ചിരിക്കണ്ടവർക്കൊക്കെ ചിരിക്കാം. എന്നിട്ടു വേണം കാര്യത്തിലേക്ക് കടക്കാൻ.
ബ്ലോഗാത്മസുഹൃത്ത് അഭിലാഷിനു നന്ദി. മ്യൂസിക്ക് നന്നായ്യോ എന്നറിയില്ല്യ. സമയമെടുത്തെങ്കിലും പരമാവധി ശ്രമിച്ചിട്ടുണ്ട് നന്നാക്കാൻ. ഇതുവരെ ചെയ്തതിൽ ഏറ്റവും സംതൃപ്തി തോന്നിയ ഒരു പാട്ടാണ്.
തല്ല്ലിപ്പൊളി ട്യൂണാണെങ്കിലും പാടാമെന്ന് സമ്മതിച്ച് പാടി ഗംഭീരമാക്കിത്തന്ന കിരൺസിനും നന്ദി.
അപ്പോന്നാൽ ഒന്നു കേട്ടു നോക്ക്വല്ലേ?
അനംഗ സുമശരമുനയെഴുതും നിന്‍ .....
“ബ്രിജ് വിഹാരം“ മനു എഴുതി ഗാനശാഖിയിൽ പോസ്റ്റ് ചെയ്തിരുന്ന “അനംഗ സുമശരമുനയെഴുതും നിന്‍ അധരദളതലമൊരു കാവ്യം“ എന്ന ഗാനം ഒരു ലളിതഗാനം മട്ടിൽ.
സംഗീതം,ഓർക്കസ്റ്റ്രേഷൻ,ആലാപനം : ബഹുവ്രീഹി.![]()
anamga suma sara munayezhuthum | Upload Music
അനംഗ സുമശരമുനയെഴുതും നിന്‍
അധരദളതലമൊരു കാവ്യം
അതിലൊരനുപമമായൊരു താളം
അടരുമെന്‍ഹൃദയാമൃതതാളം
അസുലഭേ നിന്നിമശലഭം മമ
സരസിലുതിരുന്നൊരു പൊന്നോളം
സുഖദമൊരു പൊന്നോണം..
അനംഗ സുമശരമുനയെഴുതും നിന്‍
അധരദളതലമൊരു കാവ്യം
മധുമൊഴീ നിന്‍ മൌനവിപഞ്ചിക
മധുരമെന്‍ മിഴിതഴുകുകയല്ലെ
മതിമുഖീ നിന്‍ പുരിക വിപിഞ്ചിയില്‍
മൃദുലമെന്‍ വിരലലൊഴുകുകയല്ലെ
ഉണരുമുലകില്‍ പുതിയൊരു രാഗം
പുണരുമീയനുരാഗ മരാളം....
അനംഗ സുമശരമുനയെഴുതും നിന്‍
അധരദളതലമൊരു കാവ്യം
കനലുപാകും പ്രാണനില്‍ നീയൊരു
കവിതപെയ്യും പുതുമഴയല്ലോ
കവിയുമൊരു പുഴയായ് നിന്‍ ഗാനം
കരളിലിനുറവുകളൊരുനൂറെണ്ണം
കളമൊഴീനിന്‍ കനവിലെയോമല്‍
ക്കടവിലൊരുകതിരായെന്‍ ജന്‍മം
അനംഗ സുമശരമുനയെഴുതും നിന്‍
അധരദളതലമൊരു കാവ്യം
അതിലൊരനുപമമായൊരു താളം
അടരുമെന്‍ഹൃദയാമൃതതാളം
അസുലഭേ നിന്നിമശലഭം മമ
സരസിലുതിരുന്നൊരു പൊന്നോളം
സുഖദമൊരു പൊന്നോണം..
അനംഗ സുമശരമുനയെഴുതും നിന്‍
അധരദളതലമൊരു കാവ്യം
പൂ വാസം..
Movie Name : Anbe Sivam
Sung by : Sreekanth (Original Singer: Vijay Prakash)
ഇളയരാജയുടെ “നിന്നുകോരീ വർണം“ എന്ന ‘മോഹന‘ഗാനം.. കുറച്ച് ചൈനീസ് വാദ്യഅകമ്പടിയോടെ.
ഡ്രംസ് : പുള്ളി.
കീബോർഡ് : ബഹുവ്രീഹി.
ഐഡിയക്കു കടപ്പാട് : സുഹൃത്തിന്.
Chinese Mohanan : Take Home -> here ( MSG Free:) )
നിറയൂ നീയെൻ .. പ്രേമശാഖിതന്‍ പൂക്കളില്‍...
ഗാനരചന :ബൈജു
സംഗീതം,ഓർകെസ്റ്റ്രേഷൻ,ആലാപനം : ബഹുവ്രീഹി
പെർക്കഷൻ : പുള്ളി
നിറയൂ നീയെന്‍പ്രേമശാഖിതന്‍ പൂക്കളില്‍ നിറമധുവായെന്നുമോമലാളേ
അണയൂ നീയെന് ജീവശാഖിതൻ കൂടിതില്‍ പ്രിയസഖിയായ് ഇന്നോമലാളേ..
മധുമൊഴി നിൻ സ്വനം കേൾക്കുവാനെത്രയും... വിവശമായ് എൻ മനം കാത്തിരുന്നൂ
വിരഹമാം ജീവനിൽ സാന്ത്വന ഗാനമായ്... പ്രണയിനിയെന്നുനീ യരികിൽ വരും
ഹൃദയങ്ങളൊന്നാകുമാ സുഖവേളയിൽ... പ്രിയദേ എൻ പ്രണയം പൂവണിയും
ഓമലാളേ
മഴപാടും ഈണങ്ങള്‍ കാതോര്‍ത്തു കേള്‍ക്കുവാന്‍ .. ഇരവിന്റെ മാറോടു ചേര്‍ന്നിരിക്കെ
സുഖദേ മധുരമാം നിൻ സ്വരം ഓർമ്മയിൽ പ്രിയതര രാഗമായുണരുമ്പോൾ
ഇതുവരെപ്പാടാത്ത പാട്ടിന്റെ പല്ലവി ഇന്നൊന്നു പാടുകെൻ അത്മസഖീ..
അത്മസഖീ
കമനീനിന്‍ തൂമന്ദഹാസമെൻ പ്രണയത്തിൻ മോഹനഗാനത്തിൽ ശ്രുതിചേർക്കും
തരളിതമാകുമെന്‍ ഹൃത്തടമാകെനിൻ സുഖസ്വര ഗീതികൾ പെയ്തിറങ്ങും
സുരലോകസംഗീതവേദിയിലെന്നപോല്‍ നിന്‍ പ്രിയ ഗീതികള്‍ ഞാൻ നുകരും
ഓമലാളേ
നിറയൂ നീയെന്‍പ്രേമശാഖിതന്‍ പൂക്കളില്‍ നിറമധുവായെന്നുമോമലാളേ
അണയൂ നീയെന് ജീവശാഖിയിന്‍ കൂടിതില്‍ പ്രിയസഖിയായ് ഇന്നോമലാളേ..
എന്തിനുമേതിനും അഭിപ്രായവും ഉപദേശവും ചോദിച്ച് ബുദ്ധിമുട്ടിപ്പിക്കേണ്ടി വന്ന എതിരൻ മാഷ്ക്ക് പെസൽ നന്ദി.
ഇലകളിൽ വീണിളകിയാടുന്ന വെയിലിന്റെ നിറമെനിക്കിന്നേറെയിഷ്ടം....
Posted by ബഹുവ്രീഹി in കവിത, ഗസല്‍, മലയാളം, വിജയലക്ഷ്മി
ഇലകളിൽ വീണിളകിയാടുന്ന വെയിലിന്റെ നിറമെനിക്കിന്നേറെയിഷ്ടം....
വിജയലക്ഷ്മിട്ടീച്ചറുടെ , “പ്രവാസം” എന്ന കവിത.
സംഗീതം,ആലാപനം : ബഹുവ്രീഹി.
സമർപ്പണം : കവിത അയച്ചുതന്ന തുളസിക്ക്. 
ഹിരണ്മയിം ലക്ഷ്മിം സദാ ഭജാമി..
Posted by ബഹുവ്രീഹി in അനിയത്തി സംഗീതം, കര്ണാടകന്മാര്, ദീക്ഷിതർ, രൂപകം, ലളിത
ഹിരണ്മയിം ലക്ഷ്മിം സദാ ഭജാമി..
ദീക്ഷിതർ കൃതി. രാഗം : ലളിത. രൂപക താളം
ആലാപനം : അനിയത്തി
സാഹിത്യം താഴെ ( Page 38 ) . ( കടപ്പാട് : sadagopan.org / scribd.com )
പുതിയ ഓഡിയോ പ്ലേയർ പരിചയപ്പെടുത്തിയതിന് ഹരിക്ക് നന്ദിയും ശുക്രിയയും ധന്യവാദും :)
വസീഗരാ....
അനിയത്തി പാടിയ ഒരു സിൽമാപാട്ട്.
മുൻപ് പോസ്റ്റ് ചെയ്തിരുന്നതാണ്. എങ്കിലും ഒന്നു കൂടി...
powered by ODEO
Vaseegara
Film :Minnale
Original Singer: Bombay Jayshree
Vaseegara, en nenjinikka, un ponmadiyil, thoonginaal pOdhum
Adhey kanam, en kannuranga, Munjenmangalin ekkangal therum
Naan neasippadhum, swaasipphadhum, un dhayavaal thaaney..
Engugirean, theangugiren un ninaivaal naaney naan......
Adai mazhai varum adhil nanaivOmey,
Kulir kaaichalOdu sneham, oru porvaikkul iru thookam,
Kulu kulu poigal solli ennai velvai, adhu threrinthum kooda anbey,
Manam adheye thaan edhirpaarkum
Engeyum pOgaamal dhinam Veetileye nee Vendum,
Sila samayam vilayAattai, un aAdaikkuley naan vendum...
Vaseegara.........
Dhinamum nee kulithadhum, En saelai nuniyaal undhan,
thalai thudaippayey ....... adhu kavidhai
Thirudan pol padhungiye dhidir endru pinnal irundhu ennai,
nee anaippayey ........adhu kavidhai
Yaarenum mani kaettal , adhai solla kooda theriyathey
Kaadhelenum mudiviliyil, Gadigaara naeram kidyathey......
Vaseegara, en nenjinikka, un ponmadiyil, thoonginaal pOdhum
Adhey kanam, en kannuranga, Munjenmangalin ekkangal therum
Naan neasippadhum, swaasipphadhum, un dhayavaal thaaney..
Engugirean, theangugiren un ninaivaal naaney naan......
ഭാവയാമി രഘുരാമം | bhaavayaami raghuraamam
Posted by ബഹുവ്രീഹി in അനിയത്തി സംഗീതം, കര്ണാടകന്മാര്, രാഗമാലിക, രൂപകം, സ്വാതി തിരുന്നാൾ
ഭാവയാമി രഘുരാമം.. സ്വാതി തിരുന്നാൾ കൃതി.
രാഗം : രാഗമാലിക
താളം : രൂപകം
ആലാപനം : ന്റെ അനിയത്തി :)
സാഹിത്യം ഇവിടെ വായിക്കാം.
കേക്കാൻ പറ്റിൺല്യാച്ചാൽ ഇവിടെ നിന്നുംകൂടി ഒന്ന് ശ്രമിച്ചോളൂ. ഡൗൺലോഡണമെങ്കിൽ അതും ആവാം.
പെണ്ണമ്മച്ചിയുടെ ശൈലി കടമെടുത്ത് പറഞ്ഞാല്‍ , “രണ്ട് ഹൈഡ്രജനേം ഒരോക്സിജനേം ചേര്‍ത്തി വളരെ കഷ്ടപ്പെട്ട് പ്രകൃതി ണ്ടാക്കണ സാദനാറീ കുഞ്ഞോളെ ഈ വെള്ളം.“
വെള്ളത്തിന്റെ കാര്യം പറഞ്ഞതെന്തിനാന്നല്ലെ? കാര്യണ്ട്. പറയാം.
പ്രീഡിഗ്രിക്കാലത്ത് ബഹുവ്രീഹിക്ക് കിട്ടിയ ഒരു ഗുരുശാപമാണ് വിഷയം.
കൊടകരാന്നു പറഞ്ഞാല്‍... സാക്ഷാല്‍ വിശാലമനസ്കന്റെ ഇടവക.
വി.മ.ന്‍ മാഷ് പറഞ്ഞറിഞ്ഞ് കൊടകര എല്ലാവര്‍ക്കും സുപരിചിതമാണെന്നറിയാം , ന്നാലും വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഗഡി പറയാന്‍ വിട്ടില്ല്യേന്നൊരു സംശയം.
ചരിത്രത്തിലും ഇതിഹാസങ്ങളിലുമൊന്നും ഇത് പറഞ്ഞുകേട്ടതായി തോന്നിയില്യ.
വൈഷ്ണവഭക്തര്‍ അന്ഥാളിക്കരുത്! ഞെട്ടരുത്! “ഇക്കാലമത്രയും ഇതറിയാതെപൊയീലോന്റെകൃഷ്ണാ “ എന്നു മൂക്കത്തു കൈ വെച്ചുപോകരുത്!.
എന്താന്നല്ലെ?
ദ്വാരക , അമ്പാടി , വൃന്ദാവനം , ഇതൊക്കെ കൊടകരയിലായിരുന്നു.. കുറച്ചു വടക്കോട്ടു മാറി അയോദ്ധ്യയും.
അതായത് കൊടകര നാലും കൂടിയയിടത്തുനിന്ന് "കൃഷ്ണാ നീ ബേഗനേ ബാരോ ; ന്റെ സ്ണാ ജ്ജൊന്നിണ്ട് ബേം ബാ" എന്നു ഉച്ചസ്ഥായിയില്‍ പാടിയാല്‍ , ദീനദയാലു കൃഷ്ണന് തറവാട്ടിലോ അമ്മാത്തോ ഭാര്യവീട്ടിലോ എവിടെയായാലും നടന്നു വര്യാണെങ്കില്‍ കൂടിയാല്‍ പതിനഞ്ചൂ മിനുട്ടിനുള്ളിലും ഓടിയിട്ടായാല്‍ പത്തുമിനുട്ടിലും അതല്ല ഓട്ടര്‍ഷ പിടിച്ചിട്ടാച്ചാല്‍ ( ആവശ്യല്ല്യക്ക്യ! നടക്കാള്ള ദൂരേള്ളു) ദ്വാ വരുണൂ ന്നു പറയുമ്പൊഴെക്കും ഭക്തന്റെയടുത്തെത്താം. വരവിന്റെ വേഗം ഭകതന്മായുള്ള കൃഷ്ണന്റെ ഇരിപ്പുവശം പൊലെയിരിക്കും.
( “ഭക്തഹനുമാന്‍“ ഉച്ചാരണം ശ്രദ്ധിച്ചു വേണം. ഭക്തി കോട്ടയം ‘ഫാ‘ഷ വെച്ചു വേണ്ട ; കക്ഷി സംഗതി ഇംഗ്ളീഷില്‍ കേട്ടാല്‍ ഇഡി ഒറപ്പ്. ദ വെളൂക്കാന്‍ തേച്ചത് ദ പാണ്ഠ് )
വൃന്ദാവന്‍ അടുത്തിടെ ദേശീയപാത വീതികൂട്ടി നാലുവരിയാക്കുന്നതിന്റെ ഭാഗമായി പൊളിച്ചുകളഞ്ഞൂത്രെ. അമ്പാടി തൃശ്ശൂര്‍ റോട്ടില്‍ നിന്നും ഇരിങ്ങാലക്കുട റോട്ടിലേക്കുമാറ്റി. ദ്വാരക ഇപ്പൊഴും വെള്ളിക്കുളങ്ങര റോട്ടില്‍ തന്നെ. അയ്യോദ്ധ്യയും രാമശിലയുമൊക്കെ ആമ്പല്ലൂരില്‍ ഇപ്പോഴും ഉണ്ടോ? നല്ല നിശ്ചയം പോര!
പറഞ്ഞു വന്നത് . കെമിസ്ട്രി ട്യൂഷന്‍ . ഗുരുശാപം.
ഈ കോടാലിയെന്തിന് കൊടകരക്ക് ട്യൂഷനു വന്നു എന്നു ചോദിച്ചാല്‍ പറയാന്‍ കാരണങ്ങള്‍ പലതാണ്.
എന്തിനുപറയുണു! അങ്ങനെ ട്യൂഷനു പോയിത്തുടങ്ങി.
അതിബുദ്ധിമാനും സരസനുമായ ഒരു മാഷായിരുന്നു മാഷ്. സര്‍വ്വസമ്മതന്‍. മിടുമിടുക്കന്‍. മാഷിന്റെ കഠിനാദ്ധ്വാനം മൂലം ബഹുവ്രീഹിക്കും എന്തെങ്കിലുമൊക്കെ പഠിയും എന്ന മട്ടായി. ച്ചാല്‍ ഒരൂട്ടമൊക്കെ മനസ്സിലായിത്തുടങ്ങി. എസ്സെസെത്സിക്കു മൊത്തശതമാനം കുറച്ചത് കെമിസ്ത്രീ ഒറ്റയൊരുത്തിയായിരുന്നു. ഇനിയവളു തോല്‍പ്പിക്കാന്‍ കൂട്ട്യാല്‍ കൂടില്ല്യ.. ജയിക്കാം എന്നൊക്കെയൊരു പ്രതീക്ഷയായിത്തുടങ്ങീന്നര്‍ത്ഥം.
അങ്ങനെയിരിക്കെ ഒരിക്കല്‍ ബഹുവ്രീഹിയുടെ ഒരു അകന്ന ബന്ധത്തിലെ കാരണവര്‍ സിദ്ധികൂടി സ്വര്‍ഗ്ഗത്തിലെത്തി. ബന്ധുവീടുകളില്‍ വളരെ അകന്ന ബന്ധുക്കളാണെങ്കില്‍പോലും മരണമുണ്ടായാല്‍ പിണ്ണദിവസം ക്രിയക്കു പങ്കെടുക്കേണ്ടിവരിക എന്നൊരു സംഗതിയുണ്ട്.
പറഞ്ഞുവന്നതെന്താച്ചാല്‍, അങ്ങനെയിരിക്കെ ബന്ധത്തില്‍ കൊടകരയുള്ള ഒരു ഷിബുവിന് സ്വര്‍ഗ്ഗത്തിലേക്കുള്ള വിസ തരായി. ക്രിയക്കു തക്കവണ്ണം ഹാജരാവാന്‍ “ഈ.മ.യൌ“ അറിയിപ്പും കിട്ടി.
പിറ്റേ ദിവസം ട്യൂഷനുള്ളതുകൊണ്ട് തലേ ദിവസം പോയി ക്രിയകഴിഞ്ഞ് പിണ്ണസദ്യയുമുണ്ട് നേരെ ട്യൂഷനുപോകാം ട്യൂഷന്‍ കഴിഞ്ഞ് തിരിച്ച് വീട്ടിലെത്താം എന്നായിരുന്നു വായു.
ക്രിയക്ക് തലയെണ്ണം തികക്കാന്‍ ബന്ധുതറവാടുകളിലെ ഏതോ ഒരു ചെക്കന്‍ എന്നതല്ലാതെ മറ്റു ബഹുമതിയും സല്‍ക്കാരവുമൊന്നും കിട്ടാത്തതുകൊണ്ട് അധികം വിസ്തരിച്ചു ദുഖിക്കേണ്ട കാര്യമൊന്നുമില്ല എങ്കിലും, പരേതനെ തെക്കോട്ടു കിടത്തി ഭസ്മം വിരിച്ചയിടത്ത്, “നല്ലോരു മനുഷ്യനായിരുന്നു ; മനുഷ്യന്റെ കാര്യൊക്കെ ത്രേള്ളു “ എന്നു കഷ്ടം വച്ച് മൂക്കും വായയും പൊത്തി ദുഖം ഭാവിച്ചു നിന്നു കുറെ നേരം. ബോറടിച്ചപ്പോള്‍ തൊഴുതു നമസ്കരിച്ച് എഴുന്നേറ്റുപോന്നു.
തുണക്കാര്‍ സമപ്രായക്കാര്‍ എല്ലാവരും എത്തി. ദുഖപ്രകടനമൊക്കെ കഴിച്ച ശേഷം രഹസ്യമായി സിനിമയേതാണ് കാണേണ്ടതെന്ന ചര്‍ച്ചയായി. ദ്വാരകയും വൃന്ദാവനവും താരതമ്യേന അടുത്തുള്ള തീയറ്ററുകളായതിനാല്‍ അവിടത്തെ സിനിമയേതെങ്കിലുമാവാം എന്നു തീരുമാനമായെങ്കിലും ഒന്നില്‍ മമ്മൂട്ട്യെട്ടന്റെ സിനിമയും മറ്റേതില്‍ മോഹനേട്ടന്റെ സിനിമയുമായതിനാല്‍ ഏതുകാണും എന്ന ആശയക്കുഴപ്പത്തില്‍ പെട്ടു.
മൂന്നുമണീയായപ്പോള്‍ കുളീച്ചു. ക്രിയക്കിരുന്നു. ഷിബുവിന് എണ്ണയും വസ്ത്രവും ലേപനവും ഭക്ഷണവും എന്നു വേണ്ട..ഒരു കുറവും വരുത്താതെ സ്വര്‍ഗത്തിലേക്കു വണ്ടികയറ്റിക്കഴിഞ്ഞ് കുളീച്ചു തോര്‍ത്തിക്കഴിയുമ്പോഴെക്കും രാവിലെ മണി എട്ട്.
ബാക്കി ദെഹണ്ണത്തിന് പരികര്‍മ്മത്തിനു നില്‍ക്കുമ്പോള്‍ നില്‍പ്പുറക്കുന്നുണ്ടായിരുന്നില്ല്യ. തലേദിവസം അത്താഴപട്ണി കിടന്നതും ഉറക്കക്ഷീണവും! കൂനിനു മുകളീല്‍ ഉച്ചക്ക് ട്യൂഷനു പോണ്ടേ എന്ന കുരുവും!
ആദ്യത്തെ പന്തിക്കും രണ്ടാമത്തെ പന്തിക്കും വിളമ്പാന്‍ ഉത്സാഹിച്ചു. മൂന്നാമത്തെ പന്തിയില്‍ സദ്യ മൃഷ്ടാന്നം ചെലുത്തി. ധാരാളം പായസവും.
തുണക്കാരസ്മാദികളോട് അടുത്ത കല്യാണത്തിനോ ക്രിയക്കോ കാണാം എന്നു യാത്ര പറഞ്ഞ് പായസത്തിന്റെ ലഹരിയില്‍ ആടിയാടി ട്യൂഷന്‍ ക്ലാസ് ലക്ഷ്യമാക്കി ബഹുവ്രീഹി ഒഴുകി.
ക്ലാസില്‍ സകലരും എത്തിക്കഴിഞ്ഞിരുന്നു..ബഹുവ്രീഹി ഏറ്റവും പിന്നിലെ ബെഞ്ചില്‍ പോയിരുന്നു.
ശരീരത്തിന് ഗോതമ്പുദോശയുടെ അവസ്ഥയാണ്. ആകെ ഒരു കുഴച്ചില്‍.. പ്രഥമന്റെ ലഹരി.
ബുള്‍ഗാന്‍ താടിയും ചൊറിഞ്ഞ് ചിരിച്ചുകൊണ്ട് മാഷെത്തി. ലോഗ്യം ചോദിക്കലൊക്കെ കഴിഞ്ഞ് ക്ലാസു തുടങ്ങി.
തൊടങ്ങീന്നു മാത്രല്ല, തകൃതിയായി നടക്കാന്‍ തുടങ്ങി.
രസതന്ത്രത്തിനോടുള്ള അതിഭയങ്കരമായ താല്‍പര്യവും ഉറക്കക്ഷീണവും പ്രഥമനുമൊക്കെ ഹേതുവായി ബഹുവ്രീഹിക്ക് ഒരു മധുരമായ ആലസ്യം വന്നു ഭവിച്ചു.
മാഷിന് ബഹുവ്രീഹിയുടെ അര്‍ദ്ധനിമീലിതമാം കണ്ണുകളും , തോളിൾ കനം തൂങ്ങുന്ന ശിരസ്സും ഒക്കെ കൂടി കണ്ടപ്പോള്‍ ഉന്നം പരീക്ഷിക്കാന്‍ മോഹമായി. ആയുധം കയ്യിലെടുത്തു. പിന്നെ താമസണ്ടായില്യ.
ഉറക്കം തൂങ്ങി താടി ഡെസ്കില്‍ മുട്ടാനുള്ള സമയം കണക്കാക്കി, ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്‍പേ എന്ന മട്ടില്‍ , നെറ്റിയില്‍ തന്നെ കുറിക്കു കൊള്ളാന്‍ പാകത്തില്‍ മാഷു ചോക്കെറിഞ്ഞു
ചോക്ക് ലക്ഷ്യസ്ഥാനം കണ്ടു!!
നെറ്റിയില്‍ വെള്ളപ്പൊട്ടു കുത്തി “ന്താപ്പവട്ണ്ടായ്യ്യെ“ എന്നമട്ടിൽ ബഹുവ്രീഹി ഞെട്ടിയുണര്‍ന്നു.
പുഞ്ചിരി പൊഴിച്ചുകളഞ്ഞ് ബുള്‍ഗാന്‍ ചൊറിഞ്ഞ് മാഷ് ചോദിച്ചു.
"എന്തൊക്ക്യാഡോ ദ്ന്റെ റിസള്‍ട്ടിംഗ് പ്രോഡക്ട്സ്? "
Hcl + NaOH ->
ഒന്നു ശങ്കിച്ചു.. ഒരു നായും സീയെലും ഇപര്‍ത്തക്ക് .. പിന്നെ രണ്ടെചും ഒരു ഓയും..മനക്കണക്കു കൂട്ടി ബഹുവ്രീഹി ഉത്തരം പറഞ്ഞു,
"സോഡിയം ക്ലൊറൈഡും ഓക്സിജന്‍ ഹൈഡ്രൈഡും"
ക്ലാസിലെ സുഹാസിനികളും ചാരുഹാസന്മാരും പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. മാഷും ചിരിയോടു ചിരി, ചിരിയോചിരി.
സരസനായ മാഷിന് ബഹുവ്രീഹിയെ ശപിക്കാന്‍ വാക്കുകള്‍ കിട്ടാന്‍ യാതൊരു ബുദ്ധിമുട്ടോ താമസമോ ഉണ്ടായില്യ.
"താന്‍ ചാവാന്‍ നേരത്ത് വെള്ളം കിട്ടാണ്ട് ചാവുഡോ!"
( വെള്ളം ലീവിംഗ് ഗ്രൂപ് ആയി വരുന്ന റിയാക്ഷന്‍സിനെപ്പറ്റിയായിരുന്നു അന്നത്തെ ക്ലാസ്സ് ത്രെ.
*****
കച്ചേരി പരിപാടികള്‍ ഇനി എന്നു തരാവും എന്നൊരു രൂപവുമില്യ. ഇടക്കൊരു പോസ്റ്റിടാതെ എന്തോ ഒരു ദ്. ന്നാല്‍ പഴയൊരു പോസ്റ്റ് പുനരുദ്ധരിക്കാം എന്നു കരുതി. കാരണം പറയാന്‍ കഴിഞ്ഞാഴ്ച , പോസ്റ്റില്‍ പറയുന്ന പ്രകാരമൊരു പ്രലോഭനം വീണ്ടും പഴയൊരു തംബ്രാന്റെ മെയിലായി കിട്ടുകയും ചെയ്തപ്പോള്‍....
മുന്‍പ് വായിച്ചവര്‍ ക്ഷമിക്കുമല്ലോ.
***
പ്രലോഭനം

ചരിതം തുടങ്ങുന്നതിന് ഏതാണ്ട് ഒരാഴ്ചമുന്‍പ് (ഒരു സുപ്രഭാതത്തില്‍) ബഹുവ്രീഹിക്ക് ഒരു ഫോണ്‍ വന്നു.
പുരോഗമനപരമായ പലവിധ കാര്യങ്ങള്‍ക്കും ബഹുവ്രീഹിയുടെ സേവനം അഭ്യര്‍ത്ഥിച്ചുകൊണ്ട് പണ്ടു മേലുദ്യോഗസ്ഥനായി പണിയെടുത്തിരുന്ന സ്വദേശത്തെ ഒരു തമ്പ്രാന്റെയായിരുന്നു വിളി. ഒരു ചെറ്യമ്പ്രാന്‍ പദവിയും, സമ്പ്രദായത്തിലുള്ള "വഹ"യുമൊക്കെ വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു പ്രലോഭനം.
ഇല്ലത്തേക്കുള്ള തിരിച്ചുപോക്കിനെപ്പറ്റി ബഹുവ്രീഹി ആലോചിക്കാന്‍ തുടങ്ങിയിട്ട് കാലം ശ്ശ്യായി. ച്ചാല്‍ ഒറ്റക്കുള്ള ജീവിതം ഇനി ഇതില്‍പ്പരം മുഷിയാനില്യ എന്ന അവസ്ഥയായി എന്നര്‍ത്ഥം. ഭാവിയില്‍ ഉണ്ടായിയേക്കാവുന്ന "സാമ്പത്തികം", എന്ന അതിസങ്കീര്‍ണ്ണമായ പ്രതിസന്ഥി ആലോചിചുള്ള വീണ്ടുവിചാരം മാത്രമാണ് ലേശം കാലംകൂടിയൊക്കെ ഇങ്ങനെ ഉന്തിയും വിശ്രമിച്ചും വീണ്ടും തള്ളിയും കഴിച്ചു കൂട്ടാം എന്നു നിശ്ചയിക്കാനിടയാക്കിയത്.
അങ്ങനെ ഉണ്ടിരിക്കുമ്പോയിരുന്നു മേല്‍പറഞ്ഞ വിളി വന്നത്.
മൂത്തവര്‍ വാക്ക് മുതുനെല്ലിക്കയും ചില്‍ഡ് ബിയറും ഒക്കെ പോലെയാണെന്നാണല്ലൊ സ്വതവേ പറയാറ്.
അതിബുദ്ധിമാനും മാര്‍ഗദര്‍ശിയും ഉപദേഷ്ടവുമൊക്കെയായ പിതാവിനൊട് അഭിപ്രായം ചോദിച്ചു.
എന്താച്ചാ നിന്റെ യുക്തി പോലെ ചെയ്യെന്നായിരുന്നു പിതാവിന്റെ മറുപടി.
പ്രേമഭാജനത്തിനോട് അക്കരെ ഇക്കരെ നിന്നാലെങ്ങിനെ ആശ തീരും എന്നു പാടി.
പെണ്‍കിളിക്ക് ഇക്കരെക്കുവരാന്‍ സര്‍ക്കാര്‍ നൂലാമാലകള്‍. തല്‍ക്കാലം ആണ്‍കിളി ഹൊയ്‌ലമാലി അല്ലെല്‍ അങ്കമാലിയായി അക്കരേക്കു വന്നാല്‍ മതിയെന്നു പെണ്‍കിളിമൊഴി.
തുടര്‍ന്ന് , നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നു എന്നും, അഞ്ഞനക്കണ്ണെഴുതി ആലിലത്താലിചാര്‍ത്തി അറപ്പുര വാതിലില്‍ ഞാന്‍ കാത്തിരുന്നു എന്നും മറ്റുമുള്ള കാത്തിരിപ്പു ഗാനങ്ങള്‍ പെണ്‍കിളി പാടി കേള്‍പ്പിച്ചു.
ഈ രാഗവിസ്താരവും കച്ചേരിയുമൊക്കെ നടന്ന ദിവസമാണു ബഹുവ്രീഹി ഒരു തീരുമാനത്തിലെത്തുന്നതും സ്വദേശത്തെ തമ്പ്രാനോട് മനസമ്മതം അറിയിക്കുന്നതും.
കൃത്യം നാലേ-നാലു ദിവസത്തിനു ശേഷം തമ്പ്രാന്റെ വാഗ്ദാനം കടലാസുരൂപത്തില്‍ തപാല്‍മാര്‍ഗം ബഹുവ്രീഹിക്ക് കിട്ടുകയും നല്ലവണ്ണം ബോധിക്കുകയും ചെയ്തു.
ഗൂഗിള്‍ സഹായത്തില്‍ പലയിടത്തുനിന്നുമായി മൊഷ്ടിച്ചെടുത്തുണ്ടാക്കിയ മനോഹരിയായ രാജിക്കത്ത് ഒരാവൃത്തി കൂടി വായിചുനോക്കി, തെറ്റൊന്നുമേ പറക വയ്യ എന്നൊരു കവിത ചൊല്ലി ഒരു കവിള്‍ പുക വലിച്ചു ന്യൂട്ടന്റെ മൂന്നാം നിയമം തെറ്റിക്കാതെ പുകയെ തള്ളുന്നയിടത്താണ് തിരശ്ശീല ഉയരുന്നത്.
തുടര്‍ന്നും വായിക്കുന്ന മഹാമനസ്കരുണ്ടെങ്കില്‍ അവരുടെ ശ്രദ്ധയിലെക്കായി പറയട്ടെ,
ഫ്ലാഷ്ബാക്ക് കഴിഞ്ഞുട്ട്വോ ; ഇനിയാണ് കഥ!
"എനിക്ക് സ്വകാര്യായിട്ടൊരു കാര്യം പറയാണ്ട്" എന്ന ലോടസ് നോട്സ്-താമരയിതള്‍ ലേഖനത്തിന്, ഇന്നത്തെ തിരിച്ചു പോക്ക് തന്റെ വാഹനത്തിലാവാമെന്നും വീട്ടില്‍ തള്ളിയിടാം എന്നും മറുപടി അയച്ചുകൊണ്ട് , പത്തടി അകലെയുള്ള ചില്ലുകൂട്ടില്‍ ചെറ്യമ്പ്രാട്ടി അത്ബുദം എന്ന രസം ഭാവിച്ചു ചിരിച്ചു.
സ്വതവേ ദുര്‍ബ്ബലയും പൊരെങ്കില്‍ വിശേഷവുമുള്ള ചെറ്യമ്പ്രാട്ടിക്ക് വിദേശിയാണെങ്കിലും ചെറ്യമ്മയുടെ ഒരു ച്ഛായ തോന്നാറുള്ളതുകൊണ്ട് മാത്രുവാത്സല്യമാണ് ബഹുവ്രീഹിക്ക്. മാത്രുവാത്സല്യം എന്നൊക്കെ പറഞ്ഞാല്‍ കഥയില്‍ പ്രായക്കൂടുതല്‍ കാണിച്ചു എന്നൊരു അലോഗ്യം തമ്പ്രാട്ടിക്കു തോന്നാനിടയുള്ളതുകൊണ്ട് വായിച്ച ശേഷം വിസ്മരിക്കാന്‍ അപേക്ഷ.
വാഹനം ഓടിത്തുടങ്ങിയപ്പോള്‍ ചെറ്യംബ്രാട്ടി ചോദിച്ചു
എന്താ സ്വകാര്യം?
സ്വകാര്യം കഥിച്ചു കഴിയുന്ന നേരംകൊണ്ട് അത്ബുദത്തിനു ശേഷം ശാന്തം കരുണം എന്നീ രസങ്ങളൊക്കെ ഉപായത്തില്‍ കഴിച്ചു ചെറിയമ്പ്രാട്ടി ഹാസ്യരസത്തില്‍ പറഞ്ഞു.
നിനക്ക് പ്രാന്തുണ്ടൊ ചെക്കാ ഇത്ര നല്ല ജോലി കളഞ്ഞിട്ട് നാട്ടില്‍ പണിക്ക് പൂവ്വാന്‍?
ഭ്രാന്തിനെപ്പറ്റി ചെറ്യമ്പ്രാട്ടിയോട് ഒരിക്കലല്ല, പലതവണ പറഞ്ഞിട്ടുള്ളതാണ്, ആവര്‍ത്തനഭയത്തോടെ ബഹുവ്രീഹി വീണ്ടും പറഞ്ഞു ; പ്രാണനാഥക്ക് സ്വദേശത്തെ സര്‍ക്കാര്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലീവ് അനുവദിക്കാത്തതും , ടയേര്‍ഡും റിടയേര്‍ഡുമായ മാതാപിതാക്കള്‍ക്ക് സല്‍പ്പുത്രന്‍ അടുത്തുണ്ടാവ്വ്വാച്ചാലുള്ള സമാധാനത്തിനെപ്പറ്റിയും ഇവിടത്തെ വിരസമായ ജീവിതത്തില്‍ മനം നൊന്ത് പാട്ടു പാടാനും കഥകള്‍ എഴുതാനും തുടങ്ങിയ സാഹചര്യങ്ങളെപ്പറ്റിയുമൊക്കെ.
ചെറ്യമ്പ്രാട്ടി കൂളായി പ്രശ്നം വച്ചു പരിഹാരം പറഞ്ഞു. പെണ്ണിന്റെ സര്‍ക്കാര്‍ ജോലി രാജിവെച്ചൂടെ? ന്ന്‌ട്ട് ഉമ്മാനേം വാപ്പനേം ഇങ്ങട്ടു കൂട്ടികൊണ്ടന്നൂടേ?
നാട്ടിലെ സര്‍ക്കാര്‍ ജോലിയുടെ സുഖത്തിനെപ്പറ്റി ചെറ്യംബ്രാട്ടിക്കെന്തറിയാം? സര്‍ക്കാര്‍ ജോലി രാജി വെക്കുന്നത് മന്ദബുദ്ധികള്‍ പോലും ചെയ്യാത്ത കാര്യമാണ്. ഏറിയാല്‍ രണ്ടോ മൂന്നോ മാസം ലീവെടുത്തു വന്നു നിക്കാംന്നല്ലാതെ "രാജി"യെപ്പറ്റി ആലൊചിക്കാനെ വയ്യ.
അമ്മയെയും അച്ഛനെയും കൂട്ടിക്കൊണ്ടുവരുന്ന കാര്യമാണെങ്കില്‍ അത് വളരെ മുന്‍പേ അലോചിച്ചതാണ്. വന്നാല്‍ പൊന്നുപോലെ നോക്കുമെന്ന ഭീഷണിയൊന്നും അവരുടെ അടുക്കല്‍ ചിലവാവില്യ. മുന്‍ തലമുറയെ പൊന്നുപോലെ നോക്കണം എന്ന ചിന്ത അവര്‍ക്കും ഉള്ളതുകൊണ്ട് ഒരു പത്തു പന്ത്രണ്ടു ദിവസത്തെ പരോളില്‍ കൂടെ വന്നു നിക്കാം എന്നല്ലാണ്ടെ സ്ഥിരതാമസത്തിനൊന്നും സാദ്ധ്യല്ല എന്ന കടുത്ത നിലപാടിലാന് മാതാപിതാക്കള്‍.
സന്ദര്‍ഭങ്ങള്‍ വിവരിച്ച് ബഹുവ്രീഹി ആശയങ്ങള്‍ വിശദമാക്കി.
വീടടുക്കാന്‍ സമയമായപ്പോള്‍ വിശദീകരണത്തിനു ശേഷം വേണ്ടി വന്ന ലേശം നേരത്തെ മൌനാചരണം ബഹുവ്രീഹി ചുമച്ച് വൃത്തികേടാക്കി. അതില്‍ അലോസരപ്പെടാതെ വലിയൊരു രഹസ്യം പറയുന്ന മാതിരി ചെറ്യമ്പ്രാട്ടി പറഞ്ഞു.
"നിനക്കൊരു സ്ഥാനക്കയറ്റവും കൂലിക്കൂടുതലും തരുന്നതിനെപ്പറ്റി ഗൂഢാലോചന നടക്കുന്നുണ്ട്. അതുകൊണ്ട് തല്‍ക്കാലം കക്ഷത്തിലുള്ളത് കക്ഷത്തില്‍ത്തന്നെ ഇരിക്കട്ടെ. ഉത്തരത്തിലുള്ളത് എടുക്കാന്‍ നീയ്യെനിക്ക് നാളത്തെയൊരു ദിവസം താ."
ശരിയെന്നും ശുഭരാത്രിയെന്നും ചൊല്ലി ബഹുവ്രീഹി കുടീപ്പോയി കണ്ണടച്ചു കിടന്നുറങ്ങി.
കഥ തുടങ്ങിയതിന്റെ പിറ്റേ ദിവസം രാവിലെ ബഹുവ്രീഹി "വെല്ല്യമ്പ്രാന്‍"എന്ന് വ്രിത്തിയില്‍ കൊത്തിവെച്ച ചില്ലുവാതിലില്‍ മുട്ടി.
അകത്തു വല്ല്യമ്പ്രാനും ചെറ്യമ്പ്രാട്ടിയും എച് ആര്‍ ലെ തമ്പ്രാട്ടിയും തമ്മിലുള്ള അക്ഷരശ്ലോകം നിന്നു.
വല്ല്യമ്പ്രാന്‍ അകത്തേക്ക് ചെന്നോളാന്‍ ആങ്ങ്യിച്ചു.
ഇടതു കൈ വലതുകക്ഷത്തിലൊതുക്കി വലതുകയ്യാല്‍ വായ പൊത്തി ഓച്ഛാനിച്ച് ചെന്ന കാലില്‍ത്തന്നെ ലേശം നേരം നില്‍ക്കണമെന്നുണ്ടായിരുന്നു ബഹുവ്രീഹിക്ക്.വല്ല്യംബ്രാന്‍ സമ്മതിച്ചില്യ. ഇരിക്കാന്‍ കല്‍പ്പിച്ചു.
(ബന്ധുവായ മറ്റൊരു ബഹുവ്രീഹി സംസ്കൃതത്തില്‍ പണികഴിച്ച ഒരു ശ്ലോകമാണ് ബഹുവ്രീഹിക്ക് ഓര്‍മ്മ വന്നത്. ശ്ലോകത്തിനു പകര്‍പ്പവകാശം നിഷിദ്ധമായതുകൊണ്ട് , സാരം ഉദ്ധരിക്കാം,
വസ്ത്രം മുണ്ട് ആവാതിരിക്കുകയോ ബീഡി ചുണ്ടത്ത് ഉണ്ടാവാതിരിക്കുകയോ ഉള്ള സന്ദര്‍ഭങ്ങളില്‍ ആളുകളെ ബഹുമാനിക്കുന്നു എന്ന് അവരെ ബോദ്ധ്യപ്പെടുത്താന്‍ വലിയ ബുദ്ധിമുട്ടാണത്രെ! മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിടുന്നതും പരിഭ്രമം അഭിനയിച്ച് ബീഡി ചവുട്ടിക്കെടുത്തുന്നതും കാണുന്നവര്‍ക്ക് ബഹുമാന സൂചകമായി തൊന്നുമെന്ന് പരമാര്‍ത്ഥം ; മഹിളാരത്നങ്ങള്‍ക്ക് സ്വതവേ ഈ വക രണ്ടും പറഞ്ഞിട്ടില്ല്യാത്തതുകൊണ്ട് അവരുടെ കാര്യം കുന്തസ്യ! എന്നാണ് ശ്ലോകത്തിന്റെ അവസാനം )
ഇതോര്‍മ്മിച്ച് അസാരം ശങ്കിക്കുന്നു എന്ന നാട്യത്തില്‍ ഇരുന്നുകഴിഞ്ഞപ്പോള്‍, മറ്റു മൃഗാസനങ്ങളില്‍ ഇരുന്നിരുന്ന ചെറ്യമ്പ്രാട്ടിയും എച് ആര്‍ ലെ തമ്പ്രാട്ടിയും സുപ്രഭാതം ചൊല്ലി. തന്ന സുപ്രഭാതം പലിശ സഹിതം തിരിച്ചുകൊടുത്തുകഴിഞ്ഞപ്പോള്‍ തമ്പ്രാന്‍ ലോഗ്യം ചോദിച്ചു
"എന്തൊക്കിണ്ട് മിഡ്ക്കാ പിന്നെ വിശേഷം"
മറുപടി ബഹുവ്രീഹി "ഊത്വാണല്ലേടാ ചുള്ളാ" എന്നമട്ടിലുള്ളൊരു തൃശ്ശൂര്‍ ചിരിയിലൊതുക്കി.
ലോഗ്യം ചോദിച്ചു സമയം കളയാതെ വെല്യമ്പ്രാന്‍ വിഷയത്തിലേക്കു ചാടിക്കടന്നു. ചെറ്യമ്പ്രാട്ടി പറഞ്ഞ വാര്‍ത്ത കേട്ട് ഞെട്ടിയെന്നും, കാതുകള്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും, ബഹുവ്രീഹി രാജിവെച്ചുപോയാലത്തെ അവസ്ഥയെപ്പറ്റി ആലോചിച്ച് നെഞ്ഞുവേദന വന്നുവെന്നും വിശേഷാല്‍ ഗുളികകള്‍ കഴിക്കെണ്ടി വന്നുവെന്നും നുണകള്‍ പറഞ്ഞു.
പിന്നീട് വെല്യമ്പ്രാന്‍, ഇങ്ക്ലീഷിലും തുടര്‍ന്നു സംസ്കൃതത്തിലും ബഹുവ്രീഹി നടത്തിയതായി ചെറ്യമ്പ്രാട്ടിയില്‍ നിന്നും കേള്‍ക്കപ്പെട്ട വീരചരിതങ്ങളെ വാനോളം പുകഴ്ത്തി ബഹുവ്രീഹിയില്‍ രോമാഞ്ചവും കുളിരും പനിയും ഒക്കെ സൃഷ്ടിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലൊ. സാമദാനങ്ങള്‍ സമ്മിശ്രം കലര്‍ത്തി ബഹുവ്രീഹിയുടെ മഷ്‌തിഷ്കം കഴുകി വൃത്തിയാക്കി തലക്കുള്ളില്‍ തന്നെ യഥാസ്ഥാനത്ത് വച്ചു.
മനക്കലെ പണി തന്നെ പോരെ എന്നൊരു ചാഞ്ചല്യം ബഹുവ്രീഹിയുടെ മനസ്സില്‍ തോന്നിയിട്ടുണ്ടാവും എന്നുറപ്പിച്ച് ഉഗ്രന്‍ അന്ത്യശാസനം പുറപ്പെടുവിച്ചു.
“ആതെയ് , മിഡ്ക്കാ നീയിവിടുന്നെങ്കടും പോണില്യ. നെന്നേപ്പോ അങ്ങനെ ബ്ഡിന്നു വിടാനും ഭാവല്യാച്ചോളൂ.
പടിഞ്ഞാട്ടുള്ള കാര്യങ്ങളുടെ ആദ്യാവസാനം നെന്നെ ഏല്‍പിക്കാം ന്ന് മുന്‍പെ നിരീച്ചതാണ് അതിത്തിരി നേര്‍ത്തെന്ന്യാവാം,
വഹ എന്തു കൂടുതല്‍ തരാവുംന്നൊക്കെ ദ്വാ ബളു പറഞ്ഞു തരും.“
എച് ആര്‍ ലെ തംബ്രാട്ടി ആമേന്‍ ചൊല്ലി.
അരിയേര്‍സ് കൊടുക്കുന്നതിനു മുന്‍പ് വെളിച്ചപ്പാട് സ്വതവെ ചോദിക്കാറുള്ളതു പോലെ തമ്പ്രാന്‍ ചോദിച്ചു,
"ഒക്കെ ത്രിപ്ത്യായില്യേ ? മിഡ്ക്കാ ? സന്തോഷായില്യേ? "
ഉവ്വെന്നാന്‍ ബഹുവ്രീഹി.
ന്നാല്‍ ഒക്കെ പറഞ്ഞേന്ത്യേന്നു തംബ്രാനും.

ശേഷം കഥാകൃത്ത്, ബഹുവ്രീഹിക്ക് വീണ്ടുമൊരു മനസ്ചാഞ്ചല്യം വരാതിരിക്കാന്‍ മേല്‍ പ്രസ്താവിച്ച കൂലിവര്‍ദ്ധനവിനും സ്ഥാനക്കയറ്റത്തിനും പുറമെ താഴേപ്പറയും സൌകര്യങ്ങളും ആക്കികൊടുത്ത് കഥയവസാനിപ്പിച്ചതായിരുന്നു.
ചെറ്യമ്പ്രാട്ടിയുടെ സുഖപ്രസവം കഴിഞ്ഞു വന്നാല്‍ ബഹുവ്രീഹിക്ക് നീണ്ട പതിനഞ്ചു ദിവസത്തെ ലീവ്. ആപ്ച്ചനെം ആംച്ചിയെം കണ്ടു വരാനും കൊണ്ടു വരാനും. പ്രാണനാഥക്ക് സ്വദേശ സര്‍ക്കാര്‍ സ്തുത്യര്‍ഹസേവനതിനു പാരിതോഷികമായി അഞ്ചു വര്‍ഷത്തെ വേതനമില്ലാത ലീവ് അനുവദിച്ചുവത്രെ. ഇടതുപക്ഷം ഭരണത്തിനു താമസിയാതെ എത്തുന്നുപോല്‍!
ആനന്ദലബ്ധിക്കിനിയെന്തായിരുന്നു വേണ്ടിയിരുന്നത് എന്നാണു കഥാകൃത്തു ചോദിച്ചത്.
കഥാകൃത്തു നല്‍കിയ സൌജന്യങ്ങളില്‍ ത്രിപ്തിയില്യായ്മകൊണ്ടോ വിശ്വാസം പോരാഞ്ഞതുകൊണ്ടൊ എന്തോ, കഥ വീണ്ടുമൊന്നു വായിച്ച് പോസ്റ്റ് ചെയ്യാനുള്ള സമയത്തിനിടം പോലും കൊടുക്കാതെ ബഹുവ്രീഹി ഒളിവില്‍ പോയി മുങ്ങി മറഞ്ഞു. (ഒരു സുപ്രഭാതത്തില്‍ തന്നെയാണത്രെ ഇതും സംഭവിച്ചത് ).
ഒടുവില്‍ കേട്ട വാര്‍ത്ത സ്വദേശത്ത് മാതാപിതാപുത്രികളത്രാതി സമേതനായി സസുഖം വാഴുന്നുവെന്നാണ്.
നേരുദയും ചുള്ളിക്കാടും പിന്നെ ഞാനും ( Tonight I can Write - ഏറ്റവും ദു:ഖഭരിതമായ വരികള്‍ )
Posted by ബഹുവ്രീഹി in കവിത, ഗസല്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മലയാളം
പാബ്ലോ നേരുദയുടെ “Tonight I Can Write the saddest lines“ എന്ന പ്രണയകാവ്യത്തിന് ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ പരിഭാഷ - “ഏറ്റവും ദു:ഖഭരിതമായ വരികള്‍“ ഒന്നു ചൊല്ലിനോക്കുന്നു. (കവിതയും പരിഭാഷയും താഴെ.)![]()
kazhiyumee ravenikketavum | Upload Music
“ഉപദ്രവ“സംപ്രേക്ഷണം തുടരണമെന്ന ദുരാഗ്രഹമുണ്ടെങ്കിലും ഇനി കുറച്ചുകാലത്തേക്ക് നടന്നൂന്നുവരില്ല്യ. ന്‍ച്ചാല്‍ ഈ ശല്യം കൊര്‍ച്ച് കാലത്തേക്കിനി ണ്ടാവില്ല്യാന്നര്‍ത്ഥം.
ഒരിക്കലെങ്കിലും കവിത എല്ലാവരും കേള്‍ക്കുമെന്ന പ്രതീക്ഷയില്‍ , തല്‍ക്കാലം വിട. കവിതയിലെ തെറ്റുകുറ്റക്കുറവുകള്‍ക്ക് അഡ്വാന്‍സ് ക്ഷമ ചോദിക്കുന്നു.
the click here ; the download :)
എന്ന്,
വിധേയന്‍
ബഹുവ്രീഹി . ഒപ്പ്
Tonight I Can Write the saddest lines.. - Pablo Neruda
Tonight I can write the saddest lines.
Write, for example, "The night is starry
and the stars are blue and shiver in the distance."
The night wind revolves in the sky and sings.
Tonight I can write the saddest lines.
I loved her, and sometimes she loved me too.
Through nights like this one I held her in my arms.
I kissed her again and again under the endless sky.
She loved me, sometimes I loved her too.
How could one not have loved her great still eyes.
Tonight I can write the saddest lines.
To think that I do not have her. To feel that I have lost her.
To hear the immense night, still more immense without her.
And the verse falls to the soul like dew to the pasture.
What does it matter that my love could not keep her.
The night is starry and she is not with me.
This is all. In the distance someone is singing. In the distance.
My soul is not satisfied that it has lost her.
My sight tries to find her as though to bring her closer.
My heart looks for her, and she is not with me.
The same night whitening the same trees.
We, of that time, are no longer the same.
I no longer love her, that's certain, but how I loved her.
My voice tried to find the wind to touch her hearing.
Another's. She will be another's. As she was before my kisses.
Her voice, her bright body. Her infinite eyes.
I no longer love her, that's certain, but maybe I love her.
Love is so short, forgetting is so long.
Because through nights like this one I held her in my arms
my soul is not satisfied that it has lost her.
Though this be the last pain that she makes me suffer
and these the last verses that I write for her.
ഏറ്റവും ദു:ഖഭരിതമായ വരികള്‍. - ബാലചന്ദ്രന്‍ ചുള്ളിക്കാട്.
കഴിയുമീ രാവെനിക്കേറ്റവും ദുഖ:ഭരിതമായ വരികളെഴുതുവാന്‍
ശിഥിലമായ് രാത്രി നീല നക്ഷത്രങ്ങള്‍ അകലെയായ് വിറകൊള്ളുന്നു ഇങ്ങനെ
ഗഗന വീഥിയില്‍ ചുറ്റിക്കറങ്ങുന്ന വിരഹിയാം നിശാ മാരുതന്‍ പാടുന്നു
കഴിയുമീ രാത്രി ഏറ്റവും വേദനാ ഭരിതമായ പദങ്ങള്‍ ചുരത്തുവാന്‍
അവളെ ഞാന്‍ പണ്ടു പ്രേമിച്ചിരുന്നു എന്നെയവളുമെപ്പൊഴോ പ്രേമിച്ചിരുന്നിടാം
ഇതു കണക്കെത്ര രാത്രികള്‍ നീളെ ഞാന്‍ അവളെ വാരിയെടുത്തിതെന്‍ കൈകളില്‍
അതിരെഴാത്ത ഗഗനത്തിനു കീഴില്‍ അവളെ ഞാന്‍ ഉമ്മ വെച്ചു തെരുതെരെ
മതിമറന്നെന്നെ സ്നേഹിച്ചിരുന്നവള്‍ അവളെയും ഞാന്‍ പലപ്പോഴും സ്നേഹിചു
പ്രണയനിര്‍ഭരം നിശ്ചല ദീപ്തമാം മിഴികളെ ആരുമോഹിച്ചു പോയിടാം
കഴിയുമീ രാവില്‍ ഏറ്റവും സങ്കട ഭരിതമായ വരികല്‍ കുറിക്കുവാന്‍
കഴിയുമെന്നേക്കുമായവള്‍ പോയെന്നും ഇനിയവളെന്റെയല്ലെന്നുമോര്‍ക്കുവാന്‍
നിശ വിശാലം അവളുടെ വേര്‍പാടില്‍ അതിവിശാലമാകുന്നതു കേള്‍ക്കുവാന്‍
ഹിമകണങ്ങളാ പുല്‍ത്തട്ടിലെന്നപോല്‍ കവിത ആത്മാവിലിറ്റിറ്റു വീഴുന്നു
അവലെ നേടാത്ത രാഗം നിരര്‍ത്ഥമായ് ശിഥിലമായ് രാത്രി എന്നോടൊത്തില്ലവള്‍
അഴലുകളിത്രമാത്രം വിജനത്തില്‍ അതി വിദൂരത്തില്‍ എതൊരാള്‍ പാടുന്നു
അരികിലേക്കൊന്നണയുവാനെന്നപോല്‍ അവലെയെന്‍ കാഴ്ച തേടുന്നു പിന്നെയും
അരികില്ലവള്‍ എങ്കിലുമെന്‍ മനമവളെയിപ്പൊഴും തേടുന്നു
അന്നത്തെ നിശയും ആ വെന്നിലാവില്‍ തിളങ്ങുന്ന മര നിരകളും മാറിയില്ലെങ്കിലും
ഇനിയൊരിക്കലും നമ്മളന്നത്തെയാ പ്രണയിതാകളല്ല എത്രമേല്‍ മാറി നാം
ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാനവളെയെന്നതു നിശ്ചയം
എങ്കിലുമവളെ എത്രമേല്‍ സ്നേഹിച്ചിരുന്നു ഞാന്‍
വിഫലം ഓമലിന്‍ കേള്‍വി ചുംബിക്കുവാന്‍ ഇളയ കാറ്റിനെ തേടിയെന്‍ ഗദ്ഗദം
ഒടുവില്‍ അന്യന്റെ, അന്യന്റെ യാമവള്‍ അവലെ ഞാന്‍ ഉമ്മ വച്ചപോല്‍ മറ്റൊരാള്‍
അവളുടെ നാദം സൌവര്‍ണ്ണ ദീപതമാം മൃദുല മേനി അനന്തമാം കണ്ണുകല്‍
ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാനവളെ എങ്കിലും സ്നേഹിച്ചു പോയിടാം
പ്രണയം അത്രമേല്‍ ഹ്രസ്വമാം.. വിസ്മൃതി അതിലുമെത്രയോ ദീര്‍ഘം
ഇതുപൊലെ പല നിശകളില്‍ എന്റെ യീ കൈകളില്‍ അവളെ വാരിയെടുക്കയാലാകണം ഹൃദയം
ഇത്രമെലാകുലമാകുന്നത് അവളെ എന്നെക്കുമായിപ്പിരിഞ്ഞതില്‍
അവള്‍ സഹിപ്പിച്ച ദുഖ ശതങ്ങളില്‍ ഒടുവിലത്തെ സഹനമിതെങ്കിലും
ഇതുവരെക്കായവള്‍ക്കായിക്കുറിച്ചതില്‍ ഒടുവിലത്തെ കവിതയിതെങ്കിലും..
ഓര്‍മ്മകളേ... ആളെ എടങ്ങേറാക്കല്ലേ... (bhoolee huyee yaado.. mujhe ithnaa na sathaao)
Posted by ബഹുവ്രീഹി
എനിക്ക് വളരെ ഇഷ്ടമുള്ള , മുകേഷിന്റെ , “bhoolee huyee yaado mujhe ithnaa na sathaao“ എന്ന പാട്ട് പാടാനൊരു ശ്രമം.
Film :Sanjog (1961)
Original Singer : Mukesh
Music Director : Madan Mohan
Bhooli huyi yaadon mujhe ithna na sathavo
Ab chein se rahane do mere paas na aavo
Damaan me liye baita hoon toote huve thaare
Kab thak mein jiyooga yuhi khabon ke sahaare
Deweenaa hoon ab aur na deewaana banavo
Ab chein se rahane do mere paas na aavo
Looto na mujhe is tharah Doraahe pe laake
Aavas na do ek nayi raah dikhake
Samblaa hoon mein gir gir ke mujhe Fir na giraavo
Ab chein se rahane do mere paas na aavo
Bhooli huyi yaadon mujhe ithna na sathavo
Ab chein se rahane do mere paas na aavo
വരിവിവരങ്ങള്‍ക്ക് കടപ്പട്ടത് : മ്യൂസിക്ക് ഇന്ത്യ ഓണ്‍ലൈന്‍. (ഒറിജിനല്‍ കേക്കണെങ്കില്‍ ഇവിടെ നിന്ന് കേക്കാം.)
ഡൌണ്‍ലോഡാന്‍ മാത്രം കേമൊന്നൂണ്ടായിട്ടല്ല, ഒന്നു കേട്ടളയാംന്നിരീച്ചു. പക്ഷെ പറ്റീല്യ എന്നാണെങ്കില്‍ ഇവിടെ നിന്ന് ഇറക്കുമതി ചെയ്യാം
വായയില്‍ തോന്നീത് അമ്മൂന് പാട്ട്.
സ്കൂളില്‍ അമ്മു കേട്ടു പഠിച്ച മലയ് ചൈനീസ് പാട്ടുകള്‍ അവീല്‍ പരുവത്തിലാക്കി പോസ്റ്റ് ചെയ്യുന്നു. അര്‍ത്ഥം എന്താണെന്ന് ചോദിക്കരുത്. പ്ലീസ്. അറിയില്ല്യ. അതോണ്ടാ.
( അഞ്ചു ബ്ലോഗേര്‍സ് കൂട്ടുപ്രതികളായി ഒരു അക്രമം ചെയ്യുന്നത് മലയാള ബൂവുലകത്തില്‍ ഇതാദ്യമായിട്ടാണെന്നു തോന്നുന്നു. )
ശ്രീ പാമരന്‍ മാഷ് രചിച്ച് പണിക്കര്‍ മാഷ് ഈണം നല്‍കി ലളിതഗാനം ബ്ലൊഗില്‍ പോസ്റ്റിയിരുന്ന “മേലേ മാനത്തേ ചേലുള്ള കോളാംബീ..“ എന്ന ഗാനം ഇന്നലത്തെ ഗെറ്റ് റ്റുഗെതറില്‍ പക്കമേളത്തിന്റെ അകമ്പടിയോടെയൊന്നു റെകോര്‍ഡ് ചെയ്തതാണ് .
ശ്രീകാന്തിന്റെ ശബ്ദത്തില്‍.
പശ്ചാത്തലത്തില്‍ പുള്ളിയുടെ പെര്‍ക്കഷന്‍ , ബഹുവ്രീഹിയുടെ ഗിറ്റാര്‍.
Lyrics : പാമരന്‍
Music : India Heritage(പണിക്കര്‍ മാഷ് )
Singer : ശ്രീകാന്ത്
percussions : പുള്ളി
മേലേ മാനത്തേ ചേലുള്ള കോളാംബീ..
വെറ്റമുറുക്കിത്തുപ്പീ ചോപ്പിച്ചതാരാണ്
അന്തിവെളക്കുവെക്കും മാടത്തെ പെണ്ണിന്‍റെ
ചേലൊത്ത പൂങ്കവിളും മുത്തി-ച്ചോപ്പിച്ചതാരാണ്
(മേലേ മാനത്തേ.. )
നേരമിരുട്ടുംബം പാടവരംബത്ത്
കേക്കണ പാട്ടിന്‍റെ ഈരടിയേതാണ്
ഈരടി കേക്കുംബം നാണിക്കും പെണ്ണാള്
കാല്‍വെരല്‍ കൊണ്ടെഴുതും ചിത്തറമേതാണ്
(മേലേ മാനത്തേ.. )
നേരം വെളുക്കുംബം പൂങ്കോഴി കൂവുംബം
പെണ്ണിന്‍റെ മുക്കുത്തീ നാണിച്ചു മിന്നുന്നേ
മേലേമാനത്ത് സൂരിയന്‍ ചേറൊരുക്കീ
പൊന്നുതളിക്കുന്നേ വെട്ടം വെതക്കുന്നേ
(മേലേ മാനത്തേ.. )
ഇറക്കുമതി ചെയ്യണമെങ്കില്‍ ഇവിടുന്നാവാം.
പ്രമദവനം വീണ്ടും....(ഹിസ് ഹൈനസ് അബ്ദുള്ള)
Posted by ബഹുവ്രീഹി in മലയാളം കരോക്കന്മാര്, യേശുദാസ്, രവീന്ദ്രസംഗീതം
ബെയ്ജു പറഞ്ഞ മാതിരി, ഇങ്ങനേം തല്ലു മേടിക്കാം... ;-)
ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയിലെ “പ്രമദവനം വീണ്ടും“ എന്ന രവീന്ദ്ര-ദാസ-സംഗീതം. ഇതൊന്നു ശ്രമിക്കണമെന്ന് നിരീച്ചിട്ട് കുറച്ചുകാലമായിരുന്നു. “ശ്രമം“ പോസ്റ്റാന്‍ ആത്മവിശ്വാസം പോരാഞ്ഞതുകൊണ്ട് വാമഭാഗത്തിനോടു ചോദിച്ചു.
അത്രക്കു മോശം ന്നു പറയാന്‍ വയ്യ. പാസ് മാര്‍ക്കൊക്കെ കിട്ടും ; പോസ്റ്റിക്കോളൂ എന്ന് ഇടതുപക്ഷം.
പാടി അടിമേടിക്കാന്‍ ജാതകവശാല്‍ ഇന്ന് യോഗമുണ്ട്.
മ്മഡെ ബഹുമച്ചാന്നല്ലെ , കേട്ടളയാം എന്നു തോന്നി ; പക്ഷെ പ്ലെയര്‍ വര്‍ക്കുന്നില്ല്യ എന്നുണ്ടെങ്കില്‍ ദേ ഇവീടെ.
പിറക്കാത്ത മകന് - ബാലചന്ദ്രന്‍ ചുള്ളിക്കാട്
Posted by ബഹുവ്രീഹി in കവിത, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മലയാളം
ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ “പിറക്കാത്ത മകന്“ എന്ന കവിത.
ഇത് വനിതാലോകത്തിലെ കവിതാക്ഷരിയിലും പോസ്റ്റ് ചെയ്തിരുന്നതാണ്. ചില “വെളളി“കള്‍ തിരുത്തി ഇവിടെ ഒന്നുകൂടി പോസ്റ്റ് ചെയ്യുന്നു.( തിരുത്തി എന്നാണ് വിശ്വാസം. ഇനി ഞാന്‍ അറിയാത്തവ ഉണ്ടോന്നറിയില്യ. ചൂണ്ടിക്കാണീച്ചുതന്നാല്‍ ഉപകാരം. പ്രത്യുപദ്രവമായി തിരുത്തി പിന്നെയും കേള്‍പ്പിക്കാന്‍ ശ്രമിക്കാം )
കേട്ടവര്‍ക്ക് ആവര്‍ത്തന വിരസത തോന്നുക സ്വാഭാവികം. “ശബ്ദം ഏത് ബഹുവ്രീഹിയുടെയായാലെന്താ ? ചുള്ളികാടിന്റെ കവിതയല്ലേ , ഒന്നും കൂടി കേട്ടളയാം “ എന്നു സമാധാനിച്ച് ഒരിക്കല്‍ കൂടി കേള്‍ക്കാന്‍ അപേക്ഷ.
കവിതാക്ഷരിയിലൂടെ വനിതാലോകം കൂട്ടുകാര്‍ നല്‍കിയ പ്രോസ്താഹനത്തിനു നന്ദി. ഒപ്പം ഈ കവിത ബ്ലോഗില്‍ പോസ്റ്റു ചെയ്ത് വീണ്ടൂമൊരിക്കല്‍ ഓര്‍മ്മിക്കാനും വായിക്കാനുമിടയാക്കിത്തന്ന ഗുരുജി ക്കും നന്ദി.![]()
lokaavasaanam varekkum | Upload Music
ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-
ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.
പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
സര്‍പ്പം കടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?
അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍
ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകള്‍
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ
ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ് മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍.
മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.
ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്, കാലത്രയങ്ങള്‍ക്കതീതനായ്.
ഡൌണ്‍ലോഡാന്‍ ഇവിടെ ക്ലിക്കാം
ഗീതട്ടീച്ചര്‍ എഴുതിയ മോഹനരാഗ തരംഗങ്ങളില്‍ എന്ന ഗാനം.... ![]()
mohana raaga tharanganagalil | Upload Music
മോഹനരാഗ തരംഗങ്ങളില്‍- മതി-
മോഹനഗാന കല്ലോലിനിയില്‍
കളഹംസമായി ഞാനൊഴുകീ-രാഗ-
പുളിനങ്ങളെന്നെപുണര്‍ന്നൂ
നിന്‍ മണിവീണയില്‍ നിന്നുതിരും
മോഹനരാഗ തരംഗങ്ങളില്‍....
ശ്രുതിലയരാഗതാളങ്ങള്‍
ശുഭമായിണങ്ങും ശീലുകളില്‍
മുഴുകി ഞാന്‍ നിന്നുപോയീ
തഴുകുവാനെത്തിയോരാതിരാക്കാറ്റും
താളമിട്ടൊരുമാത്ര നിന്നുപോയി -ആ
ലയമാധുരിയിലലിഞ്ഞുപോയി.
അമൃതകല്ലോലങ്ങളായെന്‍
ആത്മാവിന്‍ തീരങ്ങള്‍തഴുകും
അനുരാഗമധുരഗാനം
അറിയാതെയൊന്നാ പല്ലവി മൂളി
അരികിലായ് പവനനതേറ്റുപാടി
പുളകിതനായിഞാന്‍ നിന്നുപോയി.
ഓമന ഉണ്ണീടെ നാവേറ് പാടുന്നേന്‍..
കുട്ടിക്കാലത്ത് വളരെ ഇഷ്ടമായിരുന്ന (ഇപ്പോഴും) ഒരു പാട്ടാണ് ഇടശ്ശേരി എഴുതീയ കെ രാഘവന്‍ സംഗീതം ചെയ്ത നിര്‍മ്മാല്യം എന്ന സിനിമയിലുള്ള “ ശ്രീ മഹാദേവന്‍ തന്റ്റെ ശ്രീ പുള്ള്വോര്‍ കുടം കൊണ്ട് , ഓമന ഉണ്ണീടെ നാവേറ് പാടുന്നേന്‍...“ എന്ന , ബ്രഹ്മാനന്ദനും പദ്മിനിയും പാടിയ പാട്ട്.
മകള്‍ക്ക് കേള്‍പ്പിച്ചു കൊടുത്തപ്പോള്‍ കക്ഷിക്കും ക്ക്ഷ പിടിച്ചു. കുറെ കാലമായി കോതപ്പാട്ടൊന്നും പോസ്റ്റ് ചെയ്യാത്തതുകൊണ്ട് ഇന്നൊരു പാട്ട് പോസ്റ്റ് ചെയ്യുന്നു. (ഞാനും കൂടെ പാടീട്ടുണ്ട് ട്ടോ പക്ഷെ.)
കേട്ടാല്‍ ബഹു സന്തോഷം.
Jagjit Singh ന്റെ സജ്ദ ( Sajda ) എന്ന ആല്‍ബത്തിലെ രണ്ടു ഗസലുകള്‍ പാടാനുള്ള ഒരു ശ്രമം.
jo bhee bura bhala hai allah janta hai
dard se mera daaman bharde ya allah
പാട്ടു കേട്ടുകഴിയുമ്പോ സ്വാഭാവികമായും തോന്നിയേക്കാം..(അള്ളാവിനു വരെ തോന്നീട്ടിണ്ടാവും) ; ന്നാലും ഇഡിക്കരുത്.. പ്ലീസ്..
രണ്ടു പാട്ടിന്റെയും വരികള്‍വിവരങ്ങള്‍ താഴെ..
( കടപ്പാട് : http://www.urdupoetry.com/singers/JC_Sajda.html )
jo bhee bura bhala hai allah janta hai
Lyrics : Akhtar Shirani
Original Singer : Jagjit Singh & Lata Mangeshkar
jo bhee bura bhala hai allah janta hai
bande ke dil meiN kya hai allah janta hai
yeh farsh-o-arsh kya hai allah janta hai
pardoN meiN kya chhupa hai allah janta hai
jaakar jahaan se koi wapas nahiN hai aata
woh kaunsi jagah hai allah janta hai
neki-badHE ko apnee kitna hi tu chupaaye
allah ko pata hai allah janta hai
Ye dhoop-chaoN dekho ye subah-shaam dekho
sab kyoon ye ho raha hai allah janta hai
kismat ke naam ko to sab jaante haiN lekin
kismat meiN kya likha hai allah janta hai
jo bhee bura bhala hai allah janta hai
bande ke dil meiN kya hai allah janta hai
yeh farsh-o-arsh kya hai allah janta hai
pardoN meiN kya chhupa hai allah janta hai
*****
dard se mera daaman bharde ya allah
Lyrics : Qateel Shifai
Original Singer : Jagjit Singh & Lata Mangeshkar
dard se mera daaman bharde ya allah
phir chahe deewana karde ya allah
dard se mera daaman bharde ya allah
maine tuJh se chaand sitaare kab maange
maine tuJh se chaand sitaare kab maange
roshan dil bedaar nazar de ya allah
phir chahe deewana karde ya allah
dard se mera daaman bharde ya allah
suraj si ek cheez to hum sab dekh chuke
suraj si ek cheez to hum sab dekh chuke
sachmuch ki ab koi saher de ya allah ya
phir chahe deewana karde ya allah
dard se mera daaman bharde ya allah
Ya dharti ke zakhmon par marham rakhde
Ya dharti ke zakhmon par marham rakhde
ya mera dil patthar kar de ya allah
phir chahe deewana karde ya allah
dard se mera daaman bharde ya allah
ബൈജുമാഷ് ലളിതഗാനങ്ങള്‍ എന്ന ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്ന ഭൂപാളരാഗമുയര്‍ന്നു എന്ന പാട്ട്...
( പാടിയ രാഗം ഭൂപാളമല്ല! തൃശ്ശൂര്‍ രാഗം! )
വിചാരിച്ചേന്ത്യെ ഒന്നും ശര്യായില്യ.. തകരാറുകള്‍ അനവധി. ന്നാലും..കേട്ടാല്‍ സന്തോഷം.
ഭൂപാളരാഗമുയര്‍ന്നൂ-മനസ്സിലും
ആയിരമുഷസ്സുകള്‍ വിടര്‍ന്നൂ
പൂനിലാച്ചന്ദനം ചാര്‍ത്തിയ ഭൂമിയും
ഗായത്രി പാടുകയായി
സൂര്യഗായത്രി പാടുകയായി
നീഹാരമാലകള്‍ ചാര്‍ത്തിയ പൂവുകള്‍
നീളേ ചിരിച്ചിടുന്നു-സ്നേഹ
ഗീതികള്‍ പാടിടുന്നു
പൊയ്കതന്‍ പുളിനങ്ങള്‍ പോലേ
ഇന്ദീവരങ്ങള്‍ വിടര്‍ന്നു-നീളേ
ഇന്ദീവരങ്ങള്‍ വിടര്‍ന്നു
ആഴിതന്‍ പൂന്തിരകൈകളിലാഴുവാന്‍
പായുന്നിതാ കുളിര്‍ വാഹിനി-പായുന്നു
സ്നേഹപ്രവാഹിനി
സ്നേഹാംശുവാകെ കതിരവന്‍ വര്‍ഷിക്കേ
രാഗാര്‍ദ്രയായ് നിന്നു ഭൂമി-പ്രേമ
ദാഹാര്‍ത്തയായ് നിന്നു ഭൂമി
ബൈജുമാഷെ , വര്‍ഷിക്കുക എന്നതിനു ചൊരിയുക എന്നൊരു അര്‍ത്ഥം കൂടിയില്യെ? പാട്ടില്‍ സ്നേഹാംശു വര്‍ഷിക്കാന്‍ പറ്റിയില്യ. അതുകൊണ്ട് ചൊരിയേണ്ടി വന്നു.. ഒരു അരക്കിലോ ക്ഷമ. പ്ലീസ്.
ജനൂവരി പന്ത്രണ്ട് ശനി.
ശനിദോഷം തീര്‍ക്കാന്‍ പൊരിഞ്ഞ ഇരുപത്തെട്ട് കളീ നടക്കുന്നു.
ആര്‍ക്കോ വേണ്ടി ഏഷ്യാനെറ്റില്‍ അനന്തഭദ്രം സില്‍മ വഴിപാട്.
അപ്പോഴാണ് തിരനുരയൂം.. ചുരുള്‍ മുടിയില്‍....
എല്ലാ കണ്ണുകളും ടീവിയില്‍...ശ്രദ്ധിക്കാണ്ടിരിക്ക്വോ? അത്ര ഗംഭീരല്ലേ കാഴ്ചകള്‍!
ശീട്ടുകളി തോറ്റുകഴിഞ്ഞ്, ഊണു കഴിഞ്ഞ്, മുറുക്കിക്കഴിഞ്ഞപ്പോ, ന്നാല്‍ ഈ പാട്ടൊന്നു പാടിനോക്ക്യാലോന്നായി വായു.
വിളി തോന്ന്യാല്‍ പിന്നെ?
പാടി നോക്കി. തീരെ മോശായില്യാന്നു കണ്ടപ്പോ ന്നാല്‍ പോസ്റ്റാം ന്നും നിരീച്ചു.
ശീട്ടുകളിയില്‍ തോറ്റാല്‍ ബ്ലോഗരോട് എന്നല്ലെ?
അതു വിചാരിച്ച് സഹിക്കൂ ക്ഷമിക്കൂ..
നന്നായിട്ടില്യ.. സാധകം പോരാ... സംഗതി വഷളായി .. ഒന്നും കൂടി നോക്കാം.. ന്നൊന്നും പറയരുത്..
നന്നായീന്നു പറയണോര്‍ക്കൊക്കെ... സാര്‍.. ലഡ്ഡു.
Movie: Ananthabhadram (2005)
Original Singer: Yesudas KJ
Music Director: M.G.Radhakrishnan
Lyrics: Gireesh Puthenchery
ലോകത്തിനു മുഴൂവന്‍ പുതുവത്സരാശംസകള്‍..
നല്ല കാലാവസ്ഥ. പുറത്ത് പൊന്‍ വെയില്‍..മന്ദമാരുതന്‍.. മ്യൂസിക്കിന്ത്യയില്‍നിന്ന് ചിട്ടിബാബു രാവിലെ മുതല്‍ വീണവായിക്കുകയാണ്. ആകെപ്പാടെ നല്ല രസം. അടുപ്പത്തും രസം. സന്തോഷം.. സമാധാനം..
പുതുവത്സരമൊക്കെയായി ഒരു പോസ്റ്റ്. അനിയത്തിസംഗീതം.
ദാമോദര താവക പരഭാവമഹം..
കീരവാണി.
ഗസല്‍ - രന്‍ ജിഷ് ഹീ സഹീ | Ghazal - Ranjish hi Sahi..
Posted by ബഹുവ്രീഹി in ഗസല്‍, ഹിന്ദി കരോക്കന്മാര്
മേഹ്ദി ഹസ്സന്റെ വളരെ മനോഹരവും പ്രസിദ്ധവുമായ ഒരു ഗസലാണ് , രന്‍ജിഷ് ഹീ സഹീ.. ദില്‍ ഹി ദുഖാനെ കേലിയേ ആ...
അതൊന്നു പാടാന്‍ ശ്രമിക്കുന്നു. ഓരോരോ മോഹം!
സമര്‍പ്പണം : വളരെ പ്രിയപ്പെട്ട ഒരു സ്നേഹിതന്.
കടപ്പാട് : esnips ഇല്‍ ഇതിന്റെ കരോകെ ട്രാക്ക് അപ് ലോഡ് ചെയ്ത അറിയാത്ത ഒരു സുഹൃത്തിനും വരികളുടെ അര്‍ത്ഥസഹിതം പോസ്റ്റ് ചെയ്ത egothemag.com എന്ന സൈറ്റിനും.
By Ahmad Faraz
Translated by Ayesha Kaljuvee
Ranjish hi sahi dil hi dukhaanay kay liyay aa
aa phir say mujhay chhorr kay jaanay kay liyay aa
(Let it be anguish, come still to torment my heart
Come, even if to leave me again)
pehlay say maraasim na sahi phir bhi kabhi to
rasm-o-rahay duniya hi nibhaanay kay liyay aa
(If not for our past association
Come to fulfill the rituals of the world)
kis kis ko bataayengay judaai kaa sabab ham
tu mujh se khafaa hai to zamaanay kay liyay aa
(Who else must I explain the reason of separation
Come, despite your displeasure, to continue the ceremony)
kuchh to meri pindaar-e-mohabbat ka bharam rakh
tu bhi to kabhi mujh ko manaanay kay liyay aa
(Respect a little the depth of my love for you
Come someday to placate me as well)
lyrics from www.egothemag.com/urdupoetry/archives
ഗിരിപ്രിയം ഗംഗാധരം-കദനകുതൂഹലം-അനിയത്തിസംഗീതം
Posted by ബഹുവ്രീഹി in അനിയത്തി സംഗീതം, കര്ണാടകന്മാര്
ഇതെന്റെ അനീത്തി പാടീതാ.
ഗിരിപ്രിയം ഗംഗാധരം-കദനകുതൂഹലം
കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ , അനിയത്തിയുടെ കുറേ കീര്‍ത്തനങ്ങള്‍ റെകോര്‍ഡ് ചെയ്യണം. അതിവിടെ കൊണ്ടുവന്ന് പൂള്ളിയുടെ ചെണ്ടമദ്ദളമിലത്താളങ്ങളൊക്കെ ചേര്‍ത്ത് ബ്ലച്ചേരിയാക്കി പോസ്റ്റണം എന്നൊക്കെയായിരുന്നു മനോരാജ്യം..
നാട്ടില്‍ ചെന്നപ്പോള്‍ തിരക്കോടു തീരക്ക്. അലക്കൊഴിഞ്ഞ് കാശിക്കുപൂവാന്‍ പറ്റിയത് , തിരിച്ചുവരുന്നദിവസം പോരാന്‍പുറപ്പെടുന്നതിന് ഒരു മണീക്കൂര്‍ മുന്‍പ്. ആ ഒരു മണീക്കൂറില്‍ മൂന്നാലു കീര്‍ത്തനങ്ങള്‍ ഒപ്പിച്ചു. അതിലൊന്നാണ് ഇത്. ഇതും ചേര്‍ത്ത് ബാക്കി , മ്മഡെ പുള്ളി തിരിച്ചു വന്ന് അദ്ദ്യഹത്തിന്റെ തിരക്കൊക്കെ ഒഴിഞ്ഞശേഷം മൃദംഗനേയും ചേര്‍ത്ത് പിന്നീട്ഒരിക്കല്‍ കൂടി പോസ്റ്റ് ചെയ്ത് ഉപദ്രവിക്കാം.
തല്‍ക്കാലം പക്കമേളമൊന്നൂം ഇല്യാത്ത ഒരു ബ്ലച്ചേരി..
മനസ്സിരുത്തി കേട്ട് അഭിപ്രായനിര്‍ദ്ദേശോപദേശങ്ങളൊക്കെ തന്നാല്‍ വല്യ സന്തോഷാവും.
ഗാനശാഖിയില്‍ പോസ്റ്റ് ചെയ്തിരുന്ന, ശ്രീ ശിവപ്രസാദിന്റെ , “ഗുലാം അലി പാടുന്നൂ...“ എന്ന ഗസല്‍.
ശിവപ്രസാദ് സര്‍, അനുവാദം ചോദിക്കാതെ ഇതു പോസ്റ്റ് ചെയ്തതില്‍ ക്ഷ്മിക്കുമല്ലൊ..വിവരത്തിന് ഓലയയക്കാന്‍ മേല്‍വിലാസിനിയെ കിട്ടിയില്യ. ഭാവം കുറയാണ്ടിരിക്കാന്‍ നിര്‍ത്തി നിര്‍ത്തീട്ടൊക്കെ പാടീണ്ട്. കച്ചേരി മോശാച്ചാല്‍ പറയണം. എടുത്തുമാറ്റാംട്ടോ.
![]()
Gulam ali paadunnu... | Upload Music
ഗുലാം അലി പാടുന്നു...
കാറ്റിന്‍ കൈകള്‍ അരയാലിലകളില്‍
തബലതന്‍ നടയായ് വിരവുമ്പോള്‍,
പുളകമുണര്‍ത്തും ബാംസുരീ നാദം
ഹൃദയതലങ്ങളില്‍ ഒഴുകുമ്പോള്‍,
ചാന്ദ്രനിലാവിന്‍ സാന്ത്വനചന്ദനം
സാനന്ദം ഏവരും അണിയുമ്പോള്‍...
ഗുലാം അലി പാടുന്നു.
(ഗുലാം അലി പാടുന്നു...)
താജ്‌മഹലിന്നൊരു രാഗകിരീടം
പ്രാണന്‍ കൊണ്ടു പകര്‍ന്നും,
ആയിരമായിരം ദേവമിനാരങ്ങള്‍
ആകുലമനസ്സുകളില്‍ പണിഞ്ഞും,
പാടിയലഞ്ഞേ പോകും പഥികനെ
ശ്രാന്തത്തണലുകളാല്‍ പൊതിഞ്ഞും,
ആറു ഋതുക്കള്‍ തന്‍ സൌഭഗമായി...
(ഗുലാം അലി പാടുന്നു...)
യമുനാസഖിതന്‍ യാമതരംഗം
മധുരനിലാവിനെ പുണരുമ്പോള്‍,
കാമിനിയാളുടെ ഓര്‍മ്മയെഴുന്നൊരു
വെണ്ണക്കല്‍പ്പടവില്‍ മരുവുമ്പോള്‍,
ഉള്ളില്‍ കലമ്പും പ്രണയാസവമൊരു
കണ്‍മണിയുടെ മിഴിയില്‍ തെളിയുമ്പോള്‍,
ആത്മചകോരം തേങ്ങുന്നതു പോല്‍...
(ഗുലാം അലി പാടുന്നു...)
ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന മിഴിമുനയാരുടേതാവാം..
Posted by ബഹുവ്രീഹി in മലയാളം കരോക്കന്മാര്, യേശുദാസ്, രമേശ് നാരായണ്‍
Movie Name: Meghamalhar
Original Singer: Yesudas KJ
Music Director:Ramesh Narayan
ശിശു എഴുതിയ കളിക്കൂട്ടുകാരിക്ക് സ്നേഹപൂര്‍വ്വം എന്ന മനോഹരമായ കവിത ( http://entekurippukal.blogspot.com/2006/09/blog-post_20.html ) ഒന്നു പാടാന്‍ ശ്രമിക്കുന്നു.
ശിശുഭായ്.. നന്ദി. ട്രയല്‍ വേര്‍ഷന്‍ കേട്ട് അപ്രൂവനാക്കിയതിനും പ്രോസ്താഹനത്തിനും നന്ദി നന്ദി. നല്ലോരു കവിത കുളമാകിയില്ല്യെന്നു കരുതുന്നു.
തമനുമാഷെ.. ബുദ്ധിമുട്ടിച്ചു.ഇനിയും മുട്ടിക്കാം. അഭിപ്രായോപദേശങ്ങള്‍ക്കും സമയത്തിനും നന്ദി വെവ്വേറെ. മുന്‍പ് കേട്ട കലാഭവന്റെ ഒരു തമാശയാണ് ഓറ്മ്മ വരിണ്ടാവ്വ്വ. തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിന്റെ വിട്ട റോക്കറ്റ് പത്തു സെകന്റില്‍ തിരിച്ചു വന്നപ്പോ പറയണ ടയലോഗ് .. "ഹള്ള !... ന്നല്‍ത്തെക്കാട്ടീം ഹൈറ്റില് പോയി!!!"
അത്ര നന്നായിട്ടൊന്നൂണ്ടാവില്ല്യ.. എന്നാലും തീരെ മോശാക്കീട്ടില്ല്യ. ( കാക്കക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്. അണ്ണാറക്കണ്ണനും തന്നാലായത്.. ഇടി കിട്ടിയാല്‍ ആനയും വീഴും..ആടറിയുമോ അങ്ങാടിവാണിഭം )
ബഖാരിമസ്താന്റെ പ്രൊഫൈലില്‍ എഴുതിയ പോലെ "പ്രോത്സാഹി പ്പിക്കുന്നവരേ..... നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് നിങ്ങള്‍ അറിയുന്നില്ല....... പ്രോത്സാഹിപ്പിക്കാത്തവരേ.... ഒരു ചേതവുമില്ലാത്ത കാര്യമല്ലേ......പ്ലീസ് "
അപ്പോ കേക്കില്ല്യെ?
powered by ODEO
അതു പറ്റിണ്‍ല്ല്യെങ്കില്‍ ഇത്!
കളിക്കൂട്ടുകാരിക്ക് സ്‌നേഹപൂര്‍വ്വം.
വെറുതെയീ ജാലകവാതില്‍കല്‍ നില്‍ക്കവെ
യറിയാതെ നിന്നെ ഞാനോര്‍ത്തുപോയി
ഒരുവേളപഴയൊരാ ചിത്രങ്ങളൊക്കെയെന്‍
മനതാരില്‍ മിന്നിത്തെളിഞ്ഞു നിന്നു.
ബലമുള്ള തത്വശാസ്ത്രത്താല്‍ കുരുക്കിലും
കനമുള്ള താഴിനാല്‍ കൂടടച്ചീടിലും-
മിഴിയൊന്നടച്ചിറ്റു വിശ്രമിച്ചീടുകില്‍
വരികയായോര്‍മ്മ കിളികുഞ്ഞു പാടുവാന്‍.
മഴപെയ്തുതോരാന്‍ കൊതിക്കുന്നബാല്യത്തില്‍-
കടലാസു തോണിക്കു കൂട്ടായി നിന്നവള്‍
മഴയില്‍ കുതിര്‍ന്നെന്റെ തോണിപോയീടിലും
നനയാതെന്നോര്‍മ്മയില്‍ കൂട്ടിരിപ്പൂ.
തൊടിയിലെ കുഴമണ്ണിലോടിത്തളര്‍ന്നു നാം
ഒരു മഷിത്തണ്ടിനായ് കലഹിച്ചുനില്‍ക്കവെ-
കനിവോലുമൊരു കൊച്ചുകാറ്റന്നുവീഴ്‌ത്തിയ
ചെറുമാമ്പഴത്തില്‍ നാമെല്ലാം മറന്നതും.
ഒരു മുളംതണ്ടിനാല്‍ കളിവീട്‌തീര്‍ത്തു ഞാ-
നൊരു കൊച്ചു'നാഥ'നായ് നിന്നിടുമ്പോള്‍-
ഇലയിട്ടു പശമണ്ണിന്‍ ചോറിറ്റുനല്‍കുവാന്‍
തൊടിയിലെ പൂവിനാല്‍ കറിവെച്ചതും.
വിതകൊയ്യാനെത്തുന്ന പറവക്കു കാവലായ്
വെറുതെ നീയെന്നൊപ്പമെത്തിടുമ്പോള്‍-
വയല്‍വരമ്പത്തന്നു കേഴും കിളിക്കുഞ്ഞി-
നരികില്‍ നീ മിഴിവാര്‍ത്തു നിന്ന നാളും.
ഒരുമിച്ചു നട്ടൊരാ തൈമുല്ല പൂത്തനാള്‍
അരികില്‍നീയോടി വന്നറിയിച്ചതും
അതില്‍ നിന്നൊരഞ്ചാറു പൂവിറുത്തന്നു നിന്‍
ചുരുള്‍മുടിക്കെട്ടില്‍ ഞാനണിയിച്ചതും.
അറിയുന്നു, നിന്മുഗ്‌ദ്ധസൌരഭ്യസാമീപ്യ
മനുഭവിച്ചീടാത്ത ശിഷ്ടകാലം
വെറുതെ വലിച്ചെറിഞ്ഞൂഴിയില്‍ ചേര്‍ന്നുപോം
വിലയറ്റ കടലാസു തുണ്ടുപോലെ
പ്രിയസഖീ, തീര്‍ത്തു ഞാനൊരു കൊച്ചു-
കൊട്ടാരമ,തിലിന്നു രാജാവായ് വാണീടിലും
വിലയറ്റ 'കളിവീടി'നുള്ളില്‍ തുളുമ്പിയ
നറുനിലാപുഞ്ചിരിക്കെന്തു ചെയ്‌വൂ?
എന്തരോ മഹാനു ബ്ലോഗലൂ..
അന്തരികീ വന്ദനലൂ...
എത്രയോ മഹാനുബ്ലോഗന്മാര്‍.. അവര്‍ക്കേവര്‍ക്കും വന്ദനം.
ഹംസധ്വനിയിലുള്ള രണ്ടു പാട്ടുകള്‍ പാടാനൊരു ശ്രമം.. രണ്ടും പാടിയത് യേശുദാസ്. രണ്ടും വിദ്യാധരന്മാഷിന്റെ (?) പാട്ടുകള്‍.
പാടുവാനായ് വന്നുനിന്റെ പടിവാതില്‍ക്കല്‍..(എഴുതാപ്പുറങ്ങള്‍..വിദ്യാധരന്‍-യേശുദാസ് )
പാടുവാന്‍ മറന്നുപോയ്..(അനഘ..വിദ്യാധരന്‍ (?)-യേശുദാസ് )
ചലോ മന്‍ ജായേ ഘര്‍ അപ്നേ.. Chalo man Jaayein Ghar apne
Posted by ബഹുവ്രീഹി in യേശുദാസ്, സലില്‍ദ, ഹിന്ദി കരോക്കന്മാര്
ചലോ മന്‍ ജായേ ഘര്‍ അപ്നേ.. Chalo man Jaayein Ghar apne...
Film : Swami Vivekananda.
Lyrics : Gulzar
Music Director : Salil Chowdhury
Original Singer : Yesudas KJ
ഹമേ തുംസെ പ്യാര്‍ കിത് നാ.. Hame.N Tum Se Pyaar Kitanaa
Posted by ബഹുവ്രീഹി in കിഷോര്‍, ഹിന്ദി കരോക്കന്മാര്
ഹമേ തുംസെ പ്യാര്‍ കിത് നാ.. യേ ഹം നഹി ജാന് തെ..
Movie Name: Kudrat (1981)
Original Singer: Kishore Kumar
Music Director: Burman R D
Lyrics: Majrooh Sultanpuri
Hame.N Tum Se Pyaar Kitanaa, Ye Ham Nahii.N Jaanate
Magar Jii Nahii.N Sakate Tumhaare Binaa
Hame.N Tum Se Pyaar ...
Sunaa Gam Judaai Kaa, Uthaate Hai.N Log
Jaane Zi.Ndagii Kaise, Bitaate Hai.N Log
Din Bhii Yahaa.N To Lage, Baras Ke Samaan
Hame.N I.Ntazaar Kitanaa, Ye Ham Nahii.N Jaanate
Magar Jii Nahii.N Sakate Tumhaare Binaa
Hame.N Tum Se Pyaar ...
Tumhe.N Koi Aur Dekhe, To Jalataa Hai Dil
Ba.Dii Mushkilo.N Se Phir, Sambhalataa Hai Dil
Kyaa Kyaa Jatan Karate.N Hai.N, Tumhe.N Kyaa Pataa
Ye Dil Beqaraar Kitanaa, Ye Ham Nahii.N Jaanate
Magar Jii Nahii.N Sakate Tumhaare Binaa
Hame.N Tum Se Pyaar ...
Hame.N Tum Se Pyaar Kitanaa, Yah Ham Nahii.N Jaanate
Magar Jii Nahii.N Sakate Tumhaare Binaa
Hame.N Tum Se Pyaar Kitanaa ...
കടപ്പാട്: Musicindiaonline
സുറുമൈ അഖിയോം മേ... | surumai.. akhiyom mein enk nanha munnaa..
Posted by ബഹുവ്രീഹി in യേശുദാസ്, ഹിന്ദി കരോക്കന്മാര്
സുറുമൈ അഖിയോം മേ...
Movie Name: Sadma
Original Singer: Yesudas KJ
Music Director: Ilayaraja
Lyrics: Gulzar
Surmayee ankhiyon main nanha munna ek sapana de jaa re
nindiya ke udate paakhi re, ankhiyon maon aaja saathi re
raa rii raa ram o raaree ram
Sachcha koi sapanaa dejaa
mujhako koi apanaa dejaa
anajaana sa, magar kuchh pahachaana sa
halka phulka shabanami
resham se bhi raeshmi
Surmayee ...
raa rii raa ram o raaree ram
Raat ke rath par jaane vaale
neend ka ras barsaane vaale
itana kar de ki meri aankhen bhar de
ankhon main basthaa rahe, sapana ye hasthaa rahe
Surmayee ...
lyrics : കടപ്പാട് : മ്യൂസിക് ഇന്ത്യ ഓന്‍ലൈന്‍.
kahin door jab din dhal jaaye.. കഹീ ദൂര്‍ ജബ് ദിന്‍ ഢല്‍ ജായെ...
Posted by ബഹുവ്രീഹി in മുകേഷ്, സലില്‍ദ, ഹിന്ദി കരോക്കന്മാര്
Movie Name: Anand (1970)
Original Singer: Mukesh
Music Director: Salil Chowdhury (My favourite)
Lyrics: Yogesh
Kahii.n duur jab din Dhal jaae
Saa.Njh kii dulhan badan churaae
Chupake se aae
Mere Kayaalo.n ke aa.ngan me.n
Koi sapano.n ke diip jalaae, diip jalaae
Kahii.n duur ...
Kabhii yuu.Nhii.n, jab huii.n, bojhal saa.Nse.n
Bhar aaii baithe baithe, jab yuu.Nhii.n aa.Nkhe.n
Tabhii machala ke, pyaar se chhala ke
Chhue koii mujhe par nazar na aae, nazar na aae
Kahii.n duur ...
Kahii.n to ye, dil kabhii, mil nahii.n paate
Kahii.n se nikal aae, janmo.n ke naate
Ghanii thii ulajhan, bairii apanaa man
Apanaa hii hoke sahe dard paraae, dard paraae
Kahii.n duur ...
Dil jaane, mere saare, bhed ye gahare
Ho gae kaise mere, sapane sunahare
Ye mere sapane, yahii to hai.n apane
Mujhase judaa na ho.nge inake ye saaye, inake ye saaye
Kahii.n duur ...
lyrics nu കടപ്പാട്: musicindiaonline
ഒരു മരം നിറയെ ചെറിപ്പഴം തന്നതിന്
(ദാ ഇവിടെ
http://nirmalat.blogspot.com/2007/07/blog-post.html )
നിര്‍മ്മലാജിയോടുള്ള പ്രതികാരം.
ചന്ദനമണിവാതില്‍ പാതി ചാരി... ഹിന്ദോളം കണ്ണില്‍ തിരയിളക്കി...
Posted by ബഹുവ്രീഹി in മലയാളം, മലയാളം കരോക്കന്മാര്
"മരിക്കുന്നില്ല ഞാന്‍" എന്ന സിനിമയില്‍ ഏഴാചേരി രാമചന്ദ്രന്‍ എഴുതി രവീന്ദ്രന്‍ സംഗീതം നല്‍കി വേണുഗോപാല്‍ മധുരമായി ആലപിച്ച ഈ ഗാനം എന്റെ ശബ്ദത്തിലാക്കി പോസ്റ്റ് ചെയ്യുന്നു. ശരിക്കുള്ള പാട്ടിന്റെ നൂറയല്‍പക്കത്തു വരില്ല്യ എന്നറിയാത്തതുകൊണ്ടല്ല ,ഈ പാട്ടു പാടാനുള്ള മോഹം ഒന്നുകൊണ്ടു മാത്രം.
തകരാറുകള്‍ അനവധി. എങ്കിലും കേട്ടാല്‍ സന്തോഷം.
മേരാ മെഹബൂബ് ആയാ ഹെ... (ന്റെ കെട്ട്യോള് വന്നൂൂൂൂ....)
സൈനബ ശരിയായില്ല്യാന്ന് പറഞ്ഞതുകൊണ്ട് ക്ഷീണം തീര്‍ക്കാന്‍ ഒരു റാഫി പാട്ടുംകൂടി.
സൈനബക്ക് പാസ്സ്മാര്‍ക്കുപോലും കിട്ടീല്ല്യ! ഇതിനെങ്കിലും.?
( സ്വകാര്യം : സതീഷെ നമ്മളൊക്കെ സിംഗപൂരുകാരല്ലെ? മൂന്നിന്റെ കൂടെ ഒരു അര മാര്‍ക്കും കൂടി തരണേ ഇതിന്. (അടുത്ത സ്പൈസ് ജങ്ക്ഷന്‍ ചെലവ് എന്റെ വക ;-)) )
Original Singer : Mohammad Rafi.
Bahaaron phool barasaao,
meraa mehaboob aayaa hai
meraa mehaboob aayaa hai
Hawaao raaganee gaao,
meraa mehaboob aayaa hai
meraa mehaboob aayaa hai
O laalee phool kee mehandee lagaa in gore haathon mein
utar aa aye ghataa kaajal lagaa in pyaaree aankhon mein
sitaaro maang bhar jaao, meraa mehaboob aayaa hai
meraa mehaboob aayaa hai
Bahaaron phool barasaao,
meraa mehaboob aayaa hai
meraa mehaboob aayaa hai
Nazaaro har taraf ab taan do ek noor kee chaadar
badaa sharmilaa dilabar hai, chalaa jaaye naa sharamaa kar
zaraa tum dil ko bahalaao, meraa mehaboob aayaa hai
meraa mehaboob aayaa hai
Bahaaron phool barasaao,
meraa mehaboob aayaa hai
meraa mehaboob aayaa hai
കടപ്പാട് : ഗൂഗില്‍ തെരവുയന്ത്രം
പലവക
- അനിയത്തി സംഗീതം
- അനുഭവങ്ങള്‍ പാളിച്ചകള്‍
- അഭിലാഷങ്ങൾ
- ഇന്സ്റ്റ്രുമണ്ടന്
- എന്റെ സ്വന്തം കോത
- കഥ
- കര്ണാടകന്മാര്
- കവിത
- കിരൺസ്
- കിഷോര്‍
- ഗസല്‍
- ഗസൽ
- ചൈനീസ്
- ജഗ്ജിത് സിംഗ്
- തമിഴ്
- ദീക്ഷിതർ
- നാടോടിഗാനം
- നിന്നുകോരി
- നേരമ്പോക്കുകള്‍
- ഫ്യൂഷൻ
- ബാലചന്ദ്രന്‍ ചുള്ളിക്കാട്
- മറന്നതെന്തേ
- മലയാളം
- മലയാളം കരോക്കന്മാര്
- മുകേഷ്
- മോഹനം
- യേശുദാസ്
- രമേശ് നാരായണ്‍
- രവീന്ദ്രസംഗീതം
- രാഗമാലിക
- രൂപകം
- റാഫി
- ലളിത
- വിജയലക്ഷ്മി
- സലില്‍ദ
- സ്വന്തം ശ്രമങ്ങള്‍
- സ്വാതി തിരുന്നാൾ
- ഹിന്ദി കരോക്കന്മാര്
