Wish you all a Very Happy New year.
Please listen and feedback the instrumental theme music , ThankYou 2009 - Sads n Glads
Composed & Orchetrated by : bahuvreehi
ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി ബഹുവ്രീഹീകരിക്കപ്പെട്ട നിലയില്‍!!!
Posted by ബഹുവ്രീഹി in സംഗീതം
ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി ബഹുവ്രീഹീകരിക്കപ്പെട്ട നിലയില്‍!!!
(ചിത്രം : കാത്തിരുന്ന നിമിഷം | സംഗീതം : എം കെ അര്‍ജ്ജുനന്‍ | രചന : ശ്രീകുമാരന്‍ തമ്പി | ആലാപനം : യേശുദാസ് )
ഈ കോലത്തിലാക്കിയവന്‍ ആരോ അവന്‍ : ബഹുവ്രീഹി ; (ഇടിക്കരുത്)
Baat Niklegi To Phir - Gazal - cover version![]()
Baath niklegi to fir - Gazal | Music Upload
(Gazal Originally sung by Jagjit Singh. Written by Kafeel Azar.)
Thanks to mnaqvi for the karaoke track and Mitasha for the lyrics and translation
Baat Niklegi To Phir…Door Talak Jayegi
(If word goes out, it will spread too far)
Log Bewajah, Udasi Ka Sabab Poochenge
(People will, without reason, probe at the cause behind your sorrow)
Yeh Bhi Poochenge, Ki Tum Itni Pareshan Kyun Ho
(They will also ask about why you are so troubled)
Ungliyan Uthengi, Sookhe Baalon Ki Taraf
(Fingers will be raised to your dry [unwashed] hair)
Ek Nazar Dekhenge, Guzreh Huye Saalon Ki Taraf
(There will glance suspiciously at the years gone by)
Chudiyon Pe Bhi, Kayi Tanz Kiye Jayenge
(Even your bangles will become the subject of jokes/wisecracks)
Kaapten Haathon Pe Bhi, Fikre Kase Jayenge
(Even the old and the aged, whose hands tremble, will not hesitate to taunt you…)
Log Zaalim Hai, Harek Baat Ka Taana Denge
(People are cruel, they will taunt you for every single thing)
Baaton Baaton Mein, Mera Zikr Bhi Le Aayenge (2)
(Somewhere in the conversation, they’ll mention me too)
Unki Baaton Ka Zara Sa Bhi Asar Mat Lena…
(Don’t give their words any significance [attention] at all…)
Warna Chehre Ke Tasur Se Samajh Jayenge
(Or the expression on your face will give it all away)
Chahe Kuch Bhi Ho, Sawaalat Na Karna Unse (2)
(No matter what happens, don’t question/argue with them)
Mere Baare Mein Koi Baat Na Karna Unse
(Don’t talk about me with them)
Baat Niklegi To Phir…Door Talak Jayegi
(If word goes out…it will spread too far)
ഉത്രാടപ്പട്ടിണീന്ന് കേട്ടിണ്ടോ?
പോട്ടെ ഉത്രാടപ്പാച്ചിൽന്ന് കേട്ടിണ്ടോ? കണ്ടിണ്ടോ? ഇവിടെ ? ലക്ഷ്യസ്ഥാനത്തെത്താനുള്ള വ്യഗ്രത! വൈകിയാലുള്ള ഭവിഷ്യത്ത് എല്ലാം ആ മുഖത്ത് മിന്നിമറയുന്നുണ്ട്.
സജ്ജീവേട്ടൻ പായുന്നതുകണ്ട് ചിരിക്കാത്തവരുണ്ടാവില്ല്യെങ്കിലും ഞാൻ ചിരിച്ചില്ല. എനിക്ക് കടുത്ത അസൂയയാണ് തോന്നിയത്.
ആ പാച്ചിൽ കണ്ടിട്ട് അസൂയ തോന്നാൻ കാരണമുണ്ട്. എന്താശ്ശണ്ടോ? ഞാൻ അന്ന് പട്ടിണിയായിരുന്നു. ഉത്രാടപ്പട്ടിണി.
ആപ്പീസിൽ കൃത്യാന്തരബാഹുല്യത്താൽ ഒന്നും കഴിക്കാൻ തരായില്ല്യ. കയ്യിൽ കോടീക്കണക്കിന് ഉറുപ്പ്യണ്ടായിട്ടും പട്ണി കെടക്കണ്ടിവര്യാന്നു വെച്ചാൽ! ഒന്നാലൊയ്ച്ചുനോക്കൂ. ഇക്കൊല്ലത്തെ ഓണം എന്തായാലും അങ്ങനെ കഴിഞ്ഞു.
ഓണത്തിന് ഈണം വക പാട്ടൂകേട്ടില്ല്യെ? ഓണത്തിനിടക്കാണോ പാട്ടുകച്ചോടം എന്നു ചോദിക്കരുത്. ഈണപ്പാട്ടുകൾ കച്ചവടത്തിനല്ല. കേക്കാത്തവരുണ്ടെങ്കിൽ ഇവിടെ ഒരു ഞെക്കുഞെക്ക്വേ വേണ്ടൂ..
നാലും അഞ്ചുമല്ല.. ആറുപാട്ടുകളാണ് ഓണം പ്രമാണീച്ച് ഈണത്തിൽ..
പട്ടിണികിടന്ന ചരിത്രം വിഷയമല്ല. പോസ്റ്റൊന്നു തുടങ്ങിക്കിട്ടാൻ ഒരു സങ്കടം പറഞ്ഞു എന്നു മാത്രം. അത് വിശദീകരിക്കുന്നില്ല്യ. ഈ ലേഖനത്തിന്റെ ദുരുദ്ദേശം മറ്റൊന്നാണ്. ഈണത്തിന്റെ ഓണം ആൽബത്തിലെ “ആരോ കാതിൽ പാടി“ എന്ന പാട്ടിനെപ്പറ്റി ഒരു ആസ്വാദനം. ശ്രീ.ചെറിയനാടൻ(നിശി) ആണ് ഇതിന്റെ രചന. പ്രദീപും ദിവ്യയും സോളോ വേർഷൻസ് പാടിയിരിക്കുന്നു
കമ്പോസിങ്ങും ഓർക്കസ്റ്റ്രേഷനും ലേശം മോശമായി എന്നതൊഴിച്ചാൽ (വിനയം കൊണ്ടുപറഞ്ഞതാണ് ; കമ്പോസർ - കുംഭാസുരൻ നോം തന്നെയാണ്)ബാക്കിയൊക്കെ അസ്സലായി. ദിവ്യയും പ്രദീപും അസ്സലായി പാടിയിട്ടുണ്ട്.
ഈ പാട്ടിന്റെ പ്രധാനപ്പെട്ട പ്രത്യേകത എന്താന്നിശ്ശണ്ടോ? ശ്രദ്ധിക്ക്യണ്ടായ്യ്യോ?
ഈ പാട്ടുപോലെ , ആദ്യാവസാനം സസ്പെൻസ് നിലനിർത്തിയിട്ടുള്ള മറ്റൊരു പാട്ട് മലയാളത്തിൽ ഉണ്ടായിട്ടില്ല്യ.
വിശ്വാസം വരിൺല്ല്യ വ്വ്വോ?
ആരോ കാതിൽ പാടി. ആരോന്നൊരു രൂപോല്ല്യ! ആരാണ് സംഭവം ചെയ്തത് എന്ന ആകാംക്ഷ നിലനിർത്തുകയാണ് പാട്ടിനുടനീളം ഗാന രചയിതാവ് ശ്രീ ചെറിയനാടൻ ചെയ്തിരിക്കുന്നത്. ‘കംഭോ‘സർക്കോ ഗായകർക്കോ കേൾവിക്കാർക്കോ ആരാണ് കാതിൽ പാടിയതെന്ന് യാതൊരു വിധ സൂചനയും നൽകാത്തവിധത്തിലാണ് ഇതിന്റെ രചന.. ശ്രദ്ധിക്കൂ..
ആരോ കാതിൽ പാടി, ഓണപ്പാട്ടിനോർമ്മകൾ
കായൽ തീരം തേടി, കാണാക്കാറ്റിനീണങ്ങൾ
ആത്മാവിലെ സംഗീതമായ് , അറിയുന്നു നാം ഈ സന്ധ്യയിൽ
ഒഴുകിയൊഴുകിവരുമൊരരിയ സുരഭില പദമിയുമിനിയുമാരോ...
കാതിൽ പാടി.ആരോ കാതിൽ പാടി.
കാണാത്ത കാറ്റിന്റെ ഈണങ്ങൾ കായൽ തീരമാണ് തേടിയതെന്ന് രചയിതാവ് ആദ്യത്തെ വരികളിൽ വ്യക്തമാക്കുന്നുണ്ട് .(കാറ്റിനെ കാണാൻ പറ്റുമോ എന്ന് വിമർശീക്കുന്നവരോട് ഒരു വാക്ക്. ഞാൻ കണ്ടിട്ടുണ്ട് ഇഷ്ടം പോലെ ; കറുപ്പ് വെളുപ്പ് ചിലത് ബ്രൗൺ. പച്ചയും ചുവപ്പുമൊന്നും ഇതുവരെ കണ്ടിട്ടില്യെങ്കിലും )
പാടിയ സംഗതി ആത്മാവിലെ സംഗീത പാടിയ പോലെയാണ് എന്ന് നമ്മുടെ സന്ധ്യക്ക് മനസ്സിലായി എന്നും പറയുന്നുണ്ട്. ഒഴുകിയൊഴുകിയൊഴുകിയൊഴുകി വരുന്ന സുരഭില പദം പക്ഷെ ആരു പാടി എന്നത് പല്ലവിയുടേ അവസാനവും ഒരു ചോദ്യചിഹ്നത്തിൽ അവസാനിക്കുന്നു. ആകാംക്ഷ തോന്നുന്നില്ല്യെ? ആരാവും കാതിൽ വന്ന് പാടിയത്? (അവനെ എന്റെ കയ്യിൽ കിട്ടും ഒരൂസം എന്ന് നിങ്ങളൂടെ മനസ്സ് മന്ത്രിക്കുന്നില്ല്യെ?)
അനുപല്ലവി ശ്രദ്ധിച്ച്വോ?
മാരിവിൽ ചെപ്പുതുറന്നു, മാനം നോക്കിയിരിക്കുമ്പോൾ
ആരാരോ പിന്നിലൂടെത്തി, മെല്ലെകണ്ണുപൊത്തുന്നൂ
കോലത്തുനാട്ടിലെ പൂവാലിയോ ഓണാട്ടുകരയിലെ പൂമൈനയോ
അരികിലണയുമനഘസുഖദ പരിമള മദ ലഹരിപകരുമാരോ..
കാതിൽ പാടി.ആരോ കാതിൽ പാടി.
സമൂഹത്തിനുനേരെയുതിർക്കുന്ന ചോദ്യശരങ്ങളൂം സംശയങ്ങളുമാണ് വരികൾ നിറയെ. മാരിവിൽ ചെപ്പും തുറന്ന് ഇനി എന്താ ചെയ്യണ്ടേന്നു നിശ്ശല്ല്യാണ്ടെ മേപ്പട്ട് മാനം നോക്കിയിരിക്കുമ്പോൾ ആരോ പിന്നിലൂടെ വന്ന് കണ്ണ് പൊത്തി എന്നു പറയുന്നു കവി. ശേഷം എന്തു സംഭവിച്ചു എന്ന് വ്യക്തമാക്കുന്നില്യെങ്കിലും കണ്ണുപൊത്തിയതാരാണെന്ന് ചെറിയൊരുസൂചന, ശേഷം ചോദ്യങ്ങളിൽ നിന്ന് നൽകുന്നുണ്ട്. പ്രതി ഒന്നുകിൽ കോലത്തുനാട്ടിലെ പൂവാലിപ്പയ്യാവാം (പക്ഷെ പിന്നിൽ വന്ന് കണ്ണുപൊത്തുന്ന കാര്യം ആലോചിക്കുമ്പോൾ... ഹൗ!) അല്ലെങ്കിൽ ഓണാട്ടുകരയിലെ പൂമൈനയാവാം. ആരായാലും അരികിൽ അനഘസുഖദമായി പരിമള ലഹരിയും ഷോഡയും ഐസുമായി വന്ന് കാതിൽ പാടിയത് ഇവരാരുമല്ല മറ്റാരോ ആണെന്നാണ് അനുപല്ലവിക്കവസാനത്തിലെ ചോദ്യത്തിൽ നിന്ന് വ്യക്തമാകുന്നത്.
സമകാലീന സാമ്പത്തികപ്രശ്നങ്ങളേയും അതിഭീകരമായ രോഗങ്ങളേയും അതിഗൂഢമായിട്ടെങ്കിലും വരച്ചുകാട്ടുന്നുണ്ട് രചയിതാവ് ചരണത്തിൽ.
കിന്നാരം ചൊല്ലിപ്പറന്നു, ഓലേഞ്ഞാലികളെങ്ങേയ്ക്കോ
നാഴൂരിച്ചോറുമായ് വാനം, ഓണ സദ്യയൊരുക്കുമ്പോൾ
വെറും നാഴൂരി ചോറും കൊണ്ട് ഓണസദ്യയൊരുക്കുകയാണ് അതിവിശാലമായ വാനം. കടുത്ത സാമ്പത്തികമാന്ദ്യമാണ് ഈ വരികളിൽ പ്രതിഫലിക്കുന്നത്. വാനം പോലുള്ള വമ്പന്മാർ പോലും നാഴൂരി ചോറുകൊണ്ട് ഓണം കഴിച്ച്ച്ചുകൂട്ടേണ്ടിവരുമ്പോഴത്തെ അവസ്ഥയൊന്ന് ആലോചിച്ച്നോക്കു. അല്ല ജസ്റ്റൊന്നു ആലോയ്ചുനോക്കു. ഓണം പിറന്നാലും ഈണം പിറന്നാലും സാമ്പത്തികമാണ് ഏറ്റവും വേണ്ടത് എന്നത് ഓലഞ്ഞാലികളുടെ കിന്നാരത്തിൽ നിന്നും നമുക്കു വ്യക്തമാകുന്നു. (ഇല്ല്യെ? ഇല്ല്യെങ്കിൽ വേണ്ട. ആർക്കാ നിർബന്ധം?)
ഇനിയെത്ര കാലമീ കാഴ്ചകാണാൻ ,ഇവിടിനിത്തുമ്പകൾ പൂത്തു നിൽക്കാൻ
മറവിപുണരുമിനിയുമതിനി തെഴുതുകയിവിടരിയകഥകളാരോ...
അന്ധത , അൽഷിമേഴ്സ് എന്നിവ പിടിപെട്ട ആരോ ആവണം കാതിൽ വന്ന് പാടിയത് എന്നതിലേക്കാണ് ചരണത്തിന്റെ അവസാന വരികൾ വിരൽ ചൂണ്ടുന്നത്. ഇനി ശ്ശ്യധികം കാലമൊന്നും പൂത്ത തുമ്പകളെ കാണാൻ യോഗമില്ല്യാത്ത , അത്ഷിമേഴ്സി പിടികൂടുന്നത്തിനുമുൻപ് അരിക്കഥകൾ എഴുതുന്ന ആരോ ആണ് കാതിൽ പാടിയത് എന്നൊരു അവ്യക്ത സൂചന. കേൾവിക്കാരന് സ്വല്പം ഒരു ആശ്വാസം കിട്ടുന്നത് ഇവിടെയാണ്. എങ്കിലും സംശയം അവസാനിക്കുന്നില്ല.. എന്നാലും കാതിൽ വന്നു പാടിപ്പോയത് യാർ? ഗാനം അവസാനിക്കുന്നതോടെ ഹെഡ്സെറ്റ് വലിച്ചെറിയുന്നതോടെ കേൾവിക്കാരന് പൂർണ്ണ ആശ്വാസം കിട്ടുന്നു.
ഞാൻ ഇവിടെയുണ്ടോന്ന് ചെറിയനാടൻ വന്നു ചോദിക്ക്യാച്ചാൽ ഇല്ല്യാന്നൊന്നു പറയണേ.
ദിവ്യയും പ്രദീപും സോളോ പാടിയതാണ് ആൽബത്തിൽ. അതൊന്നു മിക്സി ചിങ്ങത്തിൽ മിഥുനം-യുഗ്മമാക്കി മാറ്റിയത് താഴെ. ![]()
AaaAaro kaathil paadee - (www.onam.eenam.com) | Upload Music
ബ്ലോഗ്ഗിങ്ങ് തെടങ്ങീട്ട് ദ്പ്പോ നാലാമത്തെ ഓണം. ച്ചാൽ മൂന്നു കൊല്ലായീന്നർത്ഥം.
തെടങ്ങ്യേ കാലത്തൊക്കെ എഴുത്തിലായിരുന്നു കമ്പം. പിന്നെ പാടീങ്കൊണ്ടും ആൾക്കാരെ ഉപദ്രവിക്കാംന്നു മൻസ്സിലായപ്പോ ന്നാൽ നിമുതൽ അങ്ങനെയാവാംന്നിരീച്ചു.
എന്തിനു പറയുണൂ.. അങ്ങനെ മൂ~ന്നു കൊല്ലങ്ക്ട് തെകച്ചു.
മൂന്നുകൊല്ലത്തിൽ അങ്ങനെ വിശേഷാൽ ഒന്നും പറയാൻല്ല്യെങ്കിലും , ബ്ലോഗുവശാൽ അനവധിസുഹൃത്തുക്കളുണ്ടാവ്വ്വേം ദിനൊക്കെപ്പുറമെ ഇക്കൊല്ലം ഒരു ഈണം എന്നൊരു "ആൽഭ"ത്തിന്റെ ആദ്യാവസാനത്തിനും ഭാഗഭാക്കാവാനും ഒക്കെ തരായി.
ഈണം കേക്ക്വണ്ടായ്യ്യോ ? ല്ല്യ വ്വ്വോ? ന്നാൽ ഒന്നു കേട്ടോളൂ. പുദ്യേ ഓണപ്പാട്ടുകളൊക്കെ ചേർക്കാൻപോണൂ. നി കേട്ടടക്കുണൂച്ചാൽ ഒന്നുങ്കൂടി കേട്ടോളൂ.
പണ്ട്, ന്ന്വച്ചാൽ ഒരു പത്തുപതിനഞ്ചുകൊല്ലം മുൻപ് കോളേജുപ്പഠിപ്പിനായി തറവാട്ടിലേക്ക് നടതള്ള്യ്യപ്പഴാണ് ജോലിരക്ഷാർത്ഥം മഹാനഗരം പൂകിയ തറവാട്ടിലെ മുൻഅന്തേവാസി, അമ്മാമന്റെ ഒരു അകായി ടെയ്പ്പ് റേകോർഡറും ,മെഹ്ദിഹസ്സൻ,ഗുലാം അലി,തലത് മഹ്മൂദ്, അസീസ്, ചന്ദൻദാസ്, ജഗ്ജിത് സിങ്ങ്, അനൂപ് ജലോട്ട തുടങ്ങിയ മഹാന്മാരുടെ എണ്ണമറ്റ കാസറ്റുകളും പാരമ്പര്യപ്രകാരം കൈവശം വെക്കാനും അനുഭവിക്കാനുമുള്ള യോഗണ്ടാവണത്.
അസുഖം പാരമ്പര്യായിത്തന്നെ കുറേശ്ശ്യൊക്കെ ണ്ടായിരുന്ന്നൂച്ചാലും സ്കൂളിൽ രണ്ടോ മൂന്നോസഭകളിൽ പാടുകയുണ്ടായി എന്നതൊഴിച്ച് പാടുകയോ അതു സംബന്ധിച്ച എന്തെങ്കിലും ചെയ്യുകയോണ്ടായിട്ടില്ല്യാത്തതുകൊണ്ട് ശരിയായ ഭ്രമം തുടങ്ങിയത് ക്കാലത്താണ്.
തറവാട്ടിൽ പരിസരത്ത് കുട്ടിക്കാലത്തുണ്ടായിരുന്ന തുണക്കാരൊക്കെ ഓരോ വഴിക്ക് രാജ്യം വിട്ടിരുന്നു. നേരമ്പോക്കിനു യാതൊരു വഴീല്ല്യാണ്ട്യായപ്പോ ഈ ഗസലുകള്ങ്ങനെ രാപ്പകലില്ല്യാതെ കേക്കാൻ തെടങ്ങി. അർത്ഥം ഗ്രഹിച്ച് ആസ്വദിക്കാനൊനും പറ്റീർന്നില്ല്യെങ്കിലും(ഇന്നും പറ്റില്ല്യാച്ചോളൂ) അതിന്റ്യാ സമ്പ്രദായോം രീതീം ഒക്കെക്കൊണ്ട് അതൊക്കെയും മനപ്പാഠമായീന്നു പറഞ്ഞാൽ ഭ്രമംഎത്ര കലശലായിട്ടിണ്ടായിണ്ടാവും എന്നു മനസ്സിലാവൂലോ.
ഒരു ഗസൽ ആൽഭം പോലെ ഒന്നു പണിയണം എന്നൊരു മോഹം അന്നുമുതൽക്കേണ്ടായിരുന്നുവെങ്കിലും അക്കാലത്ത് ഈ വക കമ്പങ്ങളോന്നും ഉള്ള ഒരു കൂട്ടുകെട്ടോസാഹചര്യങ്ങളോ തരായില്ല്യ. സാമ്പത്തികോം ത്തിരി കമ്മ്യായിരുന്നൂച്ചോളൂ. വർഷങ്ങൾ അനവധികഴിഞ്ഞ് ഒരു ബ്ലോഗ് തെടങ്ങിയത്തു മുതൽക്കാണ് സംഗീതത്തിൽ ഭ്രമമുള്ള കുറെ തുണക്കാരെ കിട്ടാനുംഅത്യാവശ്യം പാടാനോ ചിട്ടപ്പെടൂത്താനോ ഉള്ള സൂത്രങ്ങളൂം സാങ്കേതിക വിദ്യകളുംസാദ്ധ്യതകളുമൊക്കെ അറിയാൻ സാദ്ധ്യായത്. വാസ്സം പറഞ്ഞാൽ “പുള്ളി“എന്ന ബന്ധുകൂടിയായസുഹൃത്തിന്റെ സഹവാസമാണ് ഒരു ബ്ലോഗ് തുടങ്ങാനും രണ്ടാളും കൂടി അത്യാവശ്യം ചില്ലറ കാപ്സ്യൂൾകച്ചേരികളൂം മറ്റു നേരമ്പോക്കുകളുമൊക്കെ റെക്കാർഡ് ചെയ്ത് ബ്ലോഗിൽ പോസ്റ്റ് ചെയ്ത് ഉപദ്രവിക്കാനൊക്കെ പ്രചോദനാവണത്.
പിന്നീട് കിരൺസ് എന്ന മിടുമിടുക്കന്റെ സഹായംകൊണ്ട് ത്തിരീംകൂടീ മെച്ചപ്പെട്ട ഒരു റെകോർഡിങ്ങ് സംവിധാനമൊക്കെ സാദ്ധ്യായപ്പോൾ അക്രമവാസന കൂടീന്നു പറയാം. ബ്ലോഗ് സുഹൃത്തുക്കളിൽ നിന്നുംലഭിച്ച പ്രോത്സാഹനോം പ്രചോദനത്തിനുമൊക്കെയുള്ള നന്ദി എത്ര പറഞ്ഞാലാ തീര്യാ എന്നു നിശ്ശല്ല്യ. എടുത്തുപറയേണ്ടതായിട്ടുള്ളത് സമയാസമയങ്ങളീൽ എതിരൻമാഷ് നൽകിവന്ന ഉപദേശങ്ങളെക്കുറിച്ചും അഭിപ്രായങ്ങളെക്കുറിച്ചുമാണ്. (ത്തിരിര്യൊന്ന്വല്ല്ല അദ്ദ്യത്തിന് എന്നെക്കൊണ്ട്ശല്യണ്ടായിട്ടുള്ളത്.) വിലമതിക്കാനാവാത്ത ശ്ശ്യനവധി സുഹൃദ്ബന്ധങ്ങൾ ബ്ലോഗ് വഴി അങ്ങനെസമ്പാദ്യമാണ്.
എന്താ പറഞ്ഞൂവരണത്‌ച്ചാൽ, അങ്ങനെയൊരു കൂട്ടുകെട്ട് മുഖാന്തിരമാണ് ഈണം എന്ന ഈസംരംഭത്തിന്റെ ഭാഗവാൻ കഴിഞ്ഞതും. കിരൺസ് , നിശികാന്ത് , രാജേഷ് എന്നീ പ്രതിഭകളുമായിപരിചയപ്പെടാനും അടുത്തിഴപഴകാനും ഒത്തൊരുമിച്ച് ഈ സംരംഭത്തിനു ഉത്സാഹിക്കാൻകഴിഞ്ഞതിലുമുള്ള സന്തോഷം ചില്ലറയൊന്ന്വല്ല്ല. ഇവര് മാത്രല്ല. നാളത്തെ വാഗ്ദാനങ്ങളായ ഈണത്തിലെ മറ്റു പ്രതിഭകളോടൊത്തും സംഘടിക്കാൻ കഴിഞ്ഞതിൽ എന്നും അഭിമാനം. "ഈണം" എന്ന ഈ മലയാള ബ്ലോഗ് ചരിത്രതിലെ ഈ പ്രഥമസംരംഭം ഇനീം പ്രതിഭകളെ കണ്ടെത്താനുംസുഹൃദ്ബന്ധങ്ങളെ കെട്ടുറപ്പിക്കാനുമൊക്കെ സാദ്ധ്യാവും എന്നു തന്നെയാണ് ശ്ശൂഭപ്രതീക്ഷ. ഇൻഷാ അള്ളാ.
നാട്ടിലെ വെക്കേഷന്റെ ബഹുഭൂരിഭാഗം സമയവും ഇതിന്റെ സാക്ഷാത്കാരത്തിനായി ഉത്സാഹിക്കണ്ടിവന്ന കിരൺസിന്റെയും നിശിയുടേയും അർപ്പണമനോഭാവത്തിനു വല്ല്യൊരു സലൂട്ട്. ഇവർക്കുമാത്രല്ല ഈണത്തിന്റെ ആവിഷ്കാരത്തിനായി പ്രത്യക്ഷത്തിലും പരോക്ഷത്തിലും ശ്ശ്യനവധിയാളൂകൾ ഉത്സാഹിക്ക്യണ്ടായിട്ട്ണ്ട്. എല്ലാർക്കും ഹൃദയം നിറഞ്ഞ നന്ദി.
നടേ പറഞ്ഞിരുന്നു.. ന്നാലും , ക്കൊല്ലത്തെ ഓണത്തിന് വിശേഷാൽ ചില ഓണപ്പാട്ടുകൾ ഈണത്തിലുണ്ട്. ആഗസ്ത് അവസാനത്തോടുകൂടി കേക്കാൻ തരാവും.എല്ലാപാട്ടുകളും എല്ലാവരുംകേൾക്കുമെന്നും എല്ലാവർക്കും ഇഷ്ടപ്പെടും എന്നുമൊക്കെയാണ് വിശ്വാസം.
****
ഈണം ആൽബനിർമ്മാണത്തിന്റെ പ്രാഥമിക ഘട്ടത്തിലെ ചില ഫയലുകൾ - മേക്കിങ് ഓഫ് ഈണം എന്നോ കമ്പോസർ വേർഷനെന്നോ ഒക്കെ പറയാം , വീട്ടിൽ ചെയ്ത ഓർകെസ്റ്റ്റേഷനോടുകൂടിതാഴെ ചേർക്കുന്നു. സമയണ്ടെങ്കിൽ കേക്കൂ. ഇതിന്റെയൊക്കെ ഓറ്ക്കസ്റ്റ്രേഷൻ രാവുപകലാക്കി അദ്ധ്വാനിച്ചിണ്ടാക്കിയതാണ്. പ്രശ്നങ്ങൾ അനവധിയുണ്ടെങ്കിലും ആരെയെങ്കിലുമൊക്കെ ഒന്നുകേൾപ്പിക്കണം എന്നൊരു ആഗ്രഹം.
മടപൊട്ടിപ്പായണ പാച്ചിൽ എന്ന പാമരൻ എഴുതിയ നാടൻ പാട്ട്, വരികൾക്കനുസരിച്ച് ചിട്ടപ്പെടുത്തിയതാണ്. സങ്കടം തോന്നിപ്പിക്കുന്ന, കഥ പോലെയുള്ള വരികൾ. സതീഷും (പൊറാടത്ത്) , രശ്മിയും ചേർന്ന് പാടും എന്നായിരുന്നു ആദ്യം നിശ്ചയിച്ചീർന്നത്. പക്ഷെ ചില അടിയന്തിര പ്രശ്നങ്ങൾകൊണ്ട് സതീഷിന് , മാസ്റ്റർ ചെയ്യുമ്പോൾ പാടാൻ തരായില്ല്യ. അതൊരു വെഷമായി. താഴെചേർത്തിരിക്കുന്നത് സതീഷും രശ്മിയും ചേർന്നു പാടി മനോഹരമാക്കിയ ആദ്യത്തെ ട്രയൽ ഫൈനൽവേർഷൻ.
പുതിയ മുഖം എന്ന ചിത്രത്തിലെ " പിച്ചവെച്ച നാൾ മുതൽക്കു നീ.. എന്റെസ്വന്തമെന്റെ സ്വന്തമായ്.." (രചന: കൈതപ്രം,സംഗീതം:ദീപക് ദേവ്,ആലാപനം:ശങ്കർ മഹാദേവൻ) എന്ന ഗാനം ശ്രീകാന്തിന്റെ ശബ്ദത്തിൽ.
എന്റെ ദേശത്തെ ശ്രീരാമന് ഒരു “ആൽഭം“ പണീയണം എന്നൊരു മോഹമായി ശ്ശി കാലായി നടക്കുണു. അതു തരായില്ല്യെങ്കിലും ഒരു പാട്ടെങ്കിലും ചിട്ടപ്പെടുത്തി പാടാൻ തരപ്പെട്ടു.
പാട്ട് എഴുതി തന്ന ചെറിയനാടന് (നിശികാന്ത്) ഒരായിരം നന്ദി. (മാഷ്ടെ കാര്യം ശ്രീരാമൻ ഏറ്റൂന്ന്.)
വെള്ളറക്കാടാളും തേവരേ അടിയന്റെ
ഉള്ളിൽ നിന്നൂറിയ ഗാനം
പൊള്ളുമെന്നാത്മാവിൻ പൊള്ളയാം വീണയിൽ
തുള്ളിത്തുളുമ്പുന്ന ഗാനം, എന്നും
തുള്ളിത്തുളുമ്പുന്ന ഗാനം…
ഒരുകുടം പാലുമായ് അഭിഷേകത്തിനു
തിരുമുന്നിൽ വന്നു നിൽക്കുമ്പോൾ
ഉദയാർക്ക കലചൂടും വദനാരവിന്ദത്തിൽ
കണ്ടു നിൻ കാരുണ്യഭാവം, ഭക്ത-
കോടികൾ തേടും വസന്തം.
ചുറ്റുവിളക്കിലെ പൊൽതിരിയായ് ജന്മം
കത്തിയെരിഞ്ഞു നിൽക്കുമ്പോൾ
പലയുഗം കേട്ടാലും മതിയായിടാത്ത നിൻ
നാമങ്ങളാൽ നെയ്പ്രസാദം, രാമാ
നീ തന്നെയെൻ മോക്ഷമാർഗ്ഗം.![]()
Devotional - Sreeraman | Upload Music
അരികിൽ നീ ഇല്ലയെന്ന സത്യത്തിനെ...
ഈയ്യിടെ കേട്ടതിൽ വച്ചേറ്റവും ഇഷ്ടപ്പെട്ട, തിരക്കഥ എന്ന ചിത്രത്തിൽ മധു ബാലകൃഷ്ണൻ ആലപിച്ച “ശരത്ത്യ“ൻ സംഗീതം ബഹുവ്രീഹീകരിച്ചത്. ഗാന രചന റഫീക് അഹമ്മദ്.![]()
Arikil nee illayenna sathyathine | Upload Music
അരികിൽ നീ ഇല്ലയെന്ന സത്യത്തിനെ അറിയുവാനായതില്ലെനിക്കിപ്പോഴും
അതിനു മണ്ണിൽ ചിരിക്കാതിരിക്കണം ഇനിയൊരിക്കലും പിച്ചകപൂവുകൾ.
ജനലഴികളിൽ പുലരിതൻ പൊൻ വിരൽ പതിയെ വന്നു തൊടാതിരിക്കണം.
ഒരു നിശബ്ദമാം സമ്മതമെന്നപോൽ പുഴയിലോളം തുടിക്കാതിരിക്കണം
പുതുമഴപ്പെയ്ത്തിലാർദ്രമാം മണ്ണിന്റെ നറുമണം വീണ്ടും പുണരാതിരിക്കണം
അരികിൽ നീ ഇല്ലയെന്ന സത്യത്തിനെ അറിയുവാനായതില്ലെനിക്കിപ്പോഴും
ചിറകടിച്ചുവന്നമ്പലപ്രാവുകൾ കുറുകി സന്ധ്യയെ മീട്ടാതിരിക്കണം
ചെവിയിലെന്തോ മൊഴിഞ്ഞപോൽ കാറ്റിന്റെ കുസൃതിവീണ്ടും കിലുങ്ങാതിരിക്കണം
തെളിവെളിച്ചത്തിൻ ഉടലിൽ നിന്നിത്തിരി വഴുതിമാറണം നിഴലിനെ വിട്ടിനി
അതു വരേക്കും അറിയുന്നതെങ്ങിനെ..അരികിൽ നീ ഇല്ലയെന്ന സത്യത്തിനെ.
എന്നും ഇഷ്ടമുള്ള എത്ര കേട്ടാലും മതിവരാത്ത എന്റെ നന്ദിനിക്കുട്ടിക്ക് എന്ന ചിത്രത്തിലെ O.N.V രചിച്ച മറ്റൊരു രവീന്ദ്ര-ദാസ സംഗീതം.
വിട തരൂ... ഇന്നീ സായം സന്ധ്യയിൽ...
എന്റെ നന്ദിനിക്കുട്ടിക്ക് എന്ന ചിത്രത്തിലേതാണ് ഈ പാട്ടെന്നാണ് വിശ്വാസം.
പാടിയത് വല്ലാണ്ട് മോശമായിയെങ്കിൽ ക്ഷമ.
വിശദവിവരങ്ങൾ ഇവിടെ
ഇന്നുവരെ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള പാട്ടുകൾ ഏതാണെന്ന് ചോദിച്ചാൽ സംശയമില്ല്യാതെ പറയാൻ പറ്റുന്ന പാട്ടുകളാണ് വസന്തഗീതങ്ങൾ .എന്നും പുതുമ തോന്നിക്കാറുള്ള എന്തൊക്കെയോ പ്രത്യേകതകൾ ഉള്ള എത്ര കേട്ടാലും മടൂക്കാത്ത പഴയ പല ഓർമ്മകളുമായി ബന്ധപ്പെട്ടുകിടക്കുന്ന പാട്ടുകൾ.
വലംപിരി ശംഖിൽ തുളസീ തീർത്ഥം എന്ന ക്ലാസ്സിക് വസന്തഗീതം ബഹുവ്രീഹീകരിക്കാൻ ഒരു ശ്രമം. കരോക്കനെ കിട്ടാത്തതുകൊണ്ട് വേറൊരു മ്രിദംഗൻ കഷ്ണം ലൂപ്പാക്കി പക്കമേളമാക്കി.
പോസ്റ്റാൻ മാത്രമൊന്നും ഭംഗിയായിട്ടില്ല്യ ; പോരായ്മകൾ അനവധി. ബ്ലോഗ് ചിതലുപിടിച്ചു പോകേണ്ടല്ലോ എന്നു കരുതി കുറെ നാളുകൾക്കു ശേഷം ഒരു ശബ്ദമലിനീകരണം.
ലിറികസ് ഇവിടെ.
ഡൗൺലോഡാൻ ഇവിടെ
പലവക
- അനിയത്തി സംഗീതം
- അനുഭവങ്ങള്‍ പാളിച്ചകള്‍
- അഭിലാഷങ്ങൾ
- ഇന്സ്റ്റ്രുമണ്ടന്
- എന്റെ സ്വന്തം കോത
- കഥ
- കര്ണാടകന്മാര്
- കവിത
- കിരൺസ്
- കിഷോര്‍
- ഗസല്‍
- ഗസൽ
- ചൈനീസ്
- ജഗ്ജിത് സിംഗ്
- തമിഴ്
- ദീക്ഷിതർ
- നാടോടിഗാനം
- നിന്നുകോരി
- നേരമ്പോക്കുകള്‍
- ഫ്യൂഷൻ
- ബാലചന്ദ്രന് ചുള്ളിക്കാട്
- മറന്നതെന്തേ
- മലയാളം
- മലയാളം കരോക്കന്മാര്
- മുകേഷ്
- മോഹനം
- യേശുദാസ്
- രമേശ് നാരായണ്‍
- രവീന്ദ്രസംഗീതം
- രാഗമാലിക
- രൂപകം
- റാഫി
- ലളിത
- വിജയലക്ഷ്മി
- സംഗീതം
- സലില്‍ദ
- സ്വന്തം ശ്രമങ്ങള്‍
- സ്വാതി തിരുന്നാൾ
- ഹിന്ദി കരോക്കന്മാര്
